ഇന്ന് സഖാവ് എം സി ജോസഫെെൻ അനുസ്മരണദിനം. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായിരുന്ന സഖാവിന്റെ വേർപാടിന് രണ്ടുവർഷം തികയുന്നു.
ഇന്ന് സഖാവ് എം സി ജോസഫെെൻ അനുസ്മരണദിനം. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവുമായിരുന്ന സഖാവിന്റെ വേർപാടിന് രണ്ടുവർഷം തികയുന്നു.
സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുക മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പിന്തുണയോടെ കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത്.
സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും മാനവികതയുടെയും സവിശേഷമായ നന്മയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന സന്ദർഭമാണ് ചെറിയ പെരുന്നാൾ. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് അത് പകരുന്ന മൂല്യം. ഏവർക്കും ഹൃദയംനിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.
കേരള സ്റ്റോറി സിനിമയും അതിന്റെ പ്രദർശനവും ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ്. സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്റ്റോറിക്ക് ഇല്ല. മുസ്ലിം, കമ്യൂണിസ്റ്റ്, കേരള വിരുദ്ധ സിനിമയാണ് കേരള സ്റ്റോറി. നിരോധിക്കുകയല്ല, ആശയത്തെ ആശയംകൊണ്ട് നേരിടുകയാണ് വേണ്ടത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഫാസിസത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും സമീപനമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആര്‍എസ്എസ് സ്വീകരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ താമസിച്ചാലും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കാൻ പോകുന്നില്ല. സുരേഷ് ഗോപി മൽസരിക്കാൻ എത്തിയപ്പോഴേ തോറ്റു. സ്വർണമെന്ന് പറഞ്ഞ് ചെമ്പ് കിരീടം നൽകി ദൈവത്തേയും പറ്റിച്ചയാളാണ് സുരേഷ് ഗോപി. കരുവന്നൂരിന്റെ പേര് പറഞ്ഞാണ് മോദി തൃശൂരിൽ എത്തുന്നത്.
സിപിഐ എമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം നിയമാനുസൃതമാണ്. ഇഡിയും ആദായ നികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസമാണ്. ഇത്തരം നടപടികളെ നിയമപരമായി കൈകാര്യം ചെയ്യും. നിയമപരമായ കാര്യങ്ങളെല്ലാംവിട്ട് പാർടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണിത്.
കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നേതാവായിരുന്നു കെ ബാലകൃഷ്ണൻ നമ്പ്യാർ.
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ചയേയുള്ളൂ. ഇന്നത്തോടെ പത്രികാസമർപ്പണം പൂർത്തിയാകും. സ്ഥാനാർഥികൾ ഇതിനകംതന്നെ അണിനിരന്നു കഴിഞ്ഞതിനാൽ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ശക്തമായിട്ടുണ്ട്. ആദ്യമേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ എൽഡിഎഫുതന്നെയാണ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലുള്ളത്.
പരാജയഭീതി മൂലമാണ് വര്‍ഗീയ കക്ഷികളെ കോൺഗ്രസ് കൂട്ടുപിടിയ്ക്കുന്നത്. എസ്ഡിപിഐ പിന്തുണയില്‍ ലീഗ് പ്രതികരിക്കുന്നില്ല. എസ്ഡിപിഐ പിന്തുണ വാങ്ങുന്നതിലും ഭേദം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞവര്‍ മിണ്ടുന്നില്ല.നേരത്തേ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിന്റെ ആവശ്യം പ്രസക്തിയുള്ളതാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിരിക്കുകയാണ്.
81-ാം കയ്യൂര്‍ രക്തസാക്ഷി ദിനത്തിൽ കയ്യൂരിൽ സംഘടിപ്പിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ചൂഷണവും അസമത്വവും പെരുകിവരുന്ന സമകാലിക സന്ദർഭത്തിൽ കയ്യൂർ സമരസ്മരണകൾ പ്രതിരോധത്തിനും മുന്നേറ്റത്തിനുമുള്ള ഊർജമാകും.