അമേരിക്ക നീചമായ നിലപാടുകൾ സ്വീകരിച്ചിട്ടും മൗനം തുടരുന്ന കേന്ദ്ര സർക്കാർ നിലപാട് കുറ്റകരം

അമേരിക്ക നീചമായ നിലപാടുകൾ സ്വീകരിച്ചിട്ടും മൗനം തുടരുന്ന കേന്ദ്ര സർക്കാർ നിലപാട് കുറ്റകരം
വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സന്ദർശിച്ചു.
സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.
സമാനതകളില്ലാത്ത ഒരു യുഗം ഇവിടെ അവസാനിക്കുന്നു. സമരവും വീര്യവും പോരാട്ടവും സമം ചേർന്ന രണ്ടക്ഷരം –- വി എസ്, ഇനി അണയാത്ത സമരസൂര്യനായി മനുഷ്യ മനസ്സുകളിൽ ജ്വലിച്ചുനിൽക്കും.
ഇടവേളകളില്ലാത്ത സമരമാണ് വിഎസ്. അടിസ്ഥാന വർഗ്ഗത്തിന്റെ മുന്നേറ്റത്തിന് കരുത്തേകിയ പോരാളി. കേരളത്തിന്റെ എണ്ണമറ്റ സമര പോരാട്ടങ്ങളെ നിർണയിക്കുകയും മുന്നേ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് നിശ്ചയദാർഢ്യമാണ് സഖാവ് വിഎസിന്റെത്. ഏതു സമൂഹത്തെയും ആവേശം കൊള്ളിക്കുവാൻ വിഎസിന് സാധിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വാര്‍ത്ത ആശ്വാസകരമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണിത്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് തവണ വിദേശമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് അയച്ചിരുന്നു. ലോക കേരളസഭയില്‍ അംഗങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.
പ്രമുഖ ആർക്കിടെക്ട് ആർ കെ രമേശിന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. ഇഎംഎസ് അക്കാദമിയും നായനാർ അക്കാദമിയുമടക്കം നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്ത് വാസ്തുവിദ്യാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന സി വി പത്മരാജൻ്റെ വിയോഗത്തിൽ അനുശോചിക്കുന്നു. ഇടപെട്ട മേഖലകളിലെല്ലാം തൻ്റേതായ മികവ് അടയാളപ്പെടുത്തുവാൻ അദ്ദേഹത്തിന് സാധിച്ചു. പാർലമെൻ്റേറിയൻ, അഭിഭാഷകൻ തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹത്തിൻ്റെതായ സവിശേഷ ഇടപെടൽ പ്രകടമായിരുന്നു.
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത് .
സർവകലാശാലകളിൽ ഗവർണർമാരുടെ നേതൃത്വത്തിൽ നടക്കുന്ന കാവിവത്കരണത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവ്. സർക്കാർ നിലപാടാണ് ശരി എന്നാണ് കോടതി വിധിയിലൂടെ വ്യക്തമായി. വിസിമാരുടെ നിയമനം വളരെ പ്രധാനമാണ്.
സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സ. സീതാറാം യെച്ചൂരി, സിപിഐ എം കാസർഗോഡ് ജില്ലാ സെക്രട്ടറിമാരായിരുന്ന സ. എ കെ നാരായണൻ, സ. കെ കുഞ്ഞിരാമൻ എന്നിവരുടെ ചിത്രം പാർടി കാസർഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ അനാച്ഛാദനം ചെയ്തു.
മതരാഷ്ട്രമുണ്ടാക്കാനും മറ്റ് മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ഇവിടെ ചിലർ നടത്തുന്നത്. ജമാ അത്തെ ഇസ്ലാമി നടത്തുന്ന ചാനലായ മീഡിയ വണ്ണിന്റെ ആശയ പ്രത്യയശാസ്ത്രത്തിൽ അന്യ മതസ്ഥരോട് ശത്രുതപരമായ നിലപാട് കൃത്യമായുണ്ട്.