കേരള പ്രവാസി സംഘത്തിന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ‘പ്രവാസ പോരാട്ടത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ’ ഉദ്ഘാടനം ചെയ്തു.
കേരള പ്രവാസി സംഘത്തിന്റെ 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ‘പ്രവാസ പോരാട്ടത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ’ ഉദ്ഘാടനം ചെയ്തു.
ഒരുവിധത്തിലും കേരളത്തിൽ വികസനം നടത്താൻ സമ്മതിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെയും കോൺഗ്രസിന്റെയും നിലപാട് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം. കേരളത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാരിനെതിരെ കോടതിയെ സമീപിച്ചതിന്റെ പേരിൽ ഒരു സഹായവും നല്‍കില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്.
കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് സഖാവ് എൻ ശ്രീധരൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ അതുല്യ സംഘാടകരിൽ ഒരാളായ അദ്ദേഹം ഓർമയായിട്ട് 39 വർഷമായി.
സിപിഐ എമ്മിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് ബാബു ജോർജ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഡോ. സജി ചാക്കോ, കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റിയംഗം അഡ്വ.
സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഡിസിസി മെമ്പറുമായ ഷിനു മടത്തറ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ കലയപുരം അൻസാരി, കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഷഹനാസ് എന്നിവർ എകെജി സെന്ററിലെത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എൽഡിഎഫ് ഭരിക്കുന്ന കേരളത്തോട് കാണിക്കുന്ന സാമ്പത്തിക കടന്നാക്രമണത്തിനെതിരെ ഈ മാസം എട്ടിന് ഡൽഹിയിൽ നടത്തിയ സമരം ദേശീയശ്രദ്ധ ആകർഷിക്കുകയുണ്ടായി.
രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്ക് കരുത്തേകുവാനുള്ള നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായ തോമസ് ചാഴിക്കാടൻ കഴിഞ്ഞ ദിവസം കാണാനെത്തി. നിയമസഭയിൽ ഒരുമിച്ച് പ്രവർത്തിച്ച കാലത്തും ചാഴികാടൻ ഊർജസ്വലനായ ജനപ്രതിനിധിയായിരുന്നു.
എംജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 39-ാം വാർഷിക സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു പങ്കെടുത്തു.
കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം നൽകാതെ അവഗണിക്കുക വഴി കേന്ദ്രസർക്കാർ ജനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. ഏഴ് കൊല്ലം കൊണ്ട് നമുക്ക് കിട്ടേണ്ട 1,07,500 കോടി രൂപയാണ് കേന്ദ്രസർക്കാർ നിഷേധിച്ചത്.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസിൽനിന്നടക്കം വിവിധ പാർടികളിൽനിന്ന് ആളെ കൊണ്ടുപോകുന്നത് ബിജെപിയുടെ ഉൾഭയമാണ് കാണിക്കുന്നത്. കമൽനാഥ്, അശോക് ചവാൻ അടക്കമുള്ളവർ പോകുന്നതായി വാർത്തവരുന്നു. കോടികൾ ഇറക്കിയാണ് ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കുന്നതും ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്നതും.
എക്സാലോജിക് വീണ്ടുമുയർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കം. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനാണ് ശ്രമം. പിന്നിൽ കൃത്യമായ അജണ്ടയാണ്.
കാലത്തിന്റെ കുതിപ്പിനൊപ്പമാണ് ദേശാഭിമാനി എന്നും സഞ്ചരിച്ചത്. ലോകത്ത് മലയാളികളുള്ള എല്ലായിടത്തും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദേശാഭിമാനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഉദ്യമം തുടരുകയാണ്. ദേശാഭിമാനി ഗൾഫ് വാരാന്തപ്പതിപ്പിന്റെ ആദ്യപതിപ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി സ.