സിപിഐ എം തലശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സിപിഐ എം തലശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എം ടി വാസുദേവൻ നായർ. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കും.
രക്തസാക്ഷിത്വത്തിന്റെ അനശ്വരതയ്ക്ക് കാലം നൽകിയ മറ്റൊരു പേരാണ് കൂത്തുപറമ്പ്. കൂത്തുപറമ്പിന്റെ ജ്വലിക്കുന്ന സ്മരണകൾക്ക് മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. നവലിബറൽ നയങ്ങൾക്കെതിരായി ലോകമെമ്പാടും നടന്നിട്ടുള്ളതും ഇപ്പോഴും നടക്കുന്നതുമായ നിരവധിയായ പ്രതിരോധ പ്രക്ഷോഭങ്ങളുണ്ട്.
ചേലക്കരയിലെ ജനത ഇടതുപക്ഷത്തെ ഒരിക്കൽക്കൂടി ഹൃദയത്തോട് ചേർത്തുപിടിച്ചു. നാടിനെ തൊട്ടറിഞ്ഞ പൊതുപ്രവർത്തകനായ യു ആർ പ്രദീപിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. നാടിൻ്റെ സമഗ്ര മുന്നേറ്റത്തിന് ഇടതുപക്ഷ സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ആവശ്യമെന്ന് ചേലക്കര സാക്ഷ്യപ്പെടുത്തുന്നു.
വികസനോന്മുഖ തളിപ്പറമ്പ് സൃഷ്ടിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി കണക്ടിങ് തളിപ്പറമ്പ -വിജ്ഞാനതൊഴിൽ, സംരംഭകത്വ വികസന പദ്ധതിയിലൂടെ 5000 പേർക്ക് ഉടൻ തൊഴിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്.
പ്രമുഖ സിനിമ, സീരിയൽ നടൻ മേഘനാദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അമ്പതിലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹം പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രം എന്ന് സിനിമയിലൂടെയാണ് മലയാള ചലചിത്ര രംഗത്തേക്ക് എത്തിയത്. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.
പ്രമുഖ സാഹിത്യകാരൻ പ്രൊഫസർ ഓംചേരി എൻ എൻ പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ഏഴുപേരാണ് മണിപ്പുരിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയും ചെയ്തു.
ഫുട്ബോളിനെ എക്കാലവും ഇടനെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന നാടാണ് കേരളം. നമ്മൾ മലയാളികളുടെ അതിർവരമ്പുകൾ ഇല്ലാത്ത ഫുട്ബോൾ കമ്പം ലോക പ്രശസ്തവുമാണ്. കേരളത്തിന്റെ ഈ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിന്റെ അടുത്ത വർഷത്തെ കേരള സന്ദർശനം.
സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായിരുന്ന സഖാവ് വാടി രവിയുടെ അമ്മ ലക്ഷ്മിയമ്മ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഒരു കാലഘട്ടം തന്നെയാണ്. സഖാവ് വാടി രവിയെന്ന തൊഴിലാളി നേതാവിൻ്റെ കരുത്ത് ഈ അമ്മയുടെ ത്യാഗഭരിതമായ ജീവിതം കൂടിയായിരുന്നു.
ഭീതിജനകമായ വാർത്തകളാണ് മണിപ്പുരിൽനിന്ന് വരുന്നത്. അതിൽ അവസാനത്തേത് തിങ്കളാഴ്ച 11 പേർ കൊല്ലപ്പെട്ടതാണ്.