കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഡൽഹിയിൽ കേന്ദ്രത്തിനെതിരായി സമരം നടത്തുന്നത് എൽഡിഎഫും സംസ്ഥാന സർക്കാരും തുടരുന്ന സമീപനത്തിനുള്ള അംഗീകാരമാണ്. ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ ഇതെല്ലാം കണ്ണുതുറന്നുകാണണം. ഫെഡറൽ സംവിധാനം തകർക്കുകയാണ് ബിജെപി സർക്കാർ.
കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഡൽഹിയിൽ കേന്ദ്രത്തിനെതിരായി സമരം നടത്തുന്നത് എൽഡിഎഫും സംസ്ഥാന സർക്കാരും തുടരുന്ന സമീപനത്തിനുള്ള അംഗീകാരമാണ്. ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ ഇതെല്ലാം കണ്ണുതുറന്നുകാണണം. ഫെഡറൽ സംവിധാനം തകർക്കുകയാണ് ബിജെപി സർക്കാർ.
കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറഞ്ഞത്. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ കളവ് പറയുകയാണ്. കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്.
കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങളുടെ മാനസികവും സാമൂഹികവുമായ ശാക്തീകരണം ഉറപ്പാക്കുന്നതിനായി നിരവധിയായ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്.
സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________
ഭരണഘടനാപരമായി സംസ്ഥാന ഭരണത്തിന്റെ തലവൻ ഗവർണറാണ്. ആ പദവിക്കനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുമെന്നാണ് പൗരസമൂഹം പ്രതീക്ഷിക്കുന്നത്. എന്നാൽ കേരളത്തിലെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് അതിനു കഴിയുന്നില്ല എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും വ്യക്തമാക്കുന്നു.
മഹാത്മാ ഗാന്ധിയെ മതവർഗീയവാദികളുടെ കൊടുംഭീകരത വെടിവച്ചുകൊന്ന ദിനമാണിന്ന്. ഗാന്ധിയുടെ ജീവിതം ലോകത്തിന് നൽകുന്ന സന്ദേശം സമാധാനവും സ്നേഹവും സാഹോദര്യവും ഐക്യവുമാണ്. ഇന്ത്യൻ ജനതയുടെ പാരസ്പര്യത്തിന്റെയും ദേശീയതയുടെയും പ്രവാചകനായ ഗാന്ധിജിയെ മതഭീകരതയ്ക്ക്
സഹിക്കാനാവുമായിരുന്നില്ല.
കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരായ ഒരു പൊതു പ്രതിഷേധമായി ഫെബ്രുവരി എട്ടിലെ പ്രതിഷേധം മാറും. ഇത് സമരമല്ല സമ്മേളനമാണ് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. അത് അടിസ്ഥാനമില്ലാത്ത വാര്‍ത്തയാണ്. സമരം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകും.
കേന്ദ്രത്തിനെതിരായ ഡല്‍ഹിയിലെ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും. മറ്റ് സംസ്ഥാനങ്ങളിലെ സമാന ചിന്താഗതിയുള്ള മുഖ്യമന്ത്രിമാരുടെ പിന്തുണയും മുഖ്യമന്ത്രി പിണറായി വിജയന്‍ തേടിയിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാടുകള്‍ക്കെതിരായ ഒരു പൊതു പ്രതിഷേധമായി ഫെബ്രുവരി എട്ടിലെ പ്രതിഷേധം മാറും.
രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുവാൻ നാമോരോരുത്തരും ഉറച്ചുനിൽക്കേണ്ട കാലമാണിത്.
അയോധ്യയിൽ ബാബ്റി മസ്ജിദ് തകർത്തയിടത്ത് പണിത ശ്രീരാമ ക്ഷേത്രം 22 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യകാർമികത്വത്തിലാണ് പ്രാണ പ്രതിഷ്ഠാചടങ്ങ് നടന്നത്. പകുതിനിർമാണംപോലും പൂർത്തിയാകാത്ത ക്ഷേത്രമാണ് ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തത്.
ജനുവരി 21 സഖാവ് പി എ മുഹമ്മദ് ദിനത്തിൽ മേപ്പാടിയിൽ സ. പി എ അനുസ്മരണ സമ്മേളനവും റെഡ് വളണ്ടിയർ മാർച്ചും പൊതുജന റാലിയും ഉദ്ഘാടനം ചെയ്തു. വയനാടിന്റെ മണ്ണിൽ പാര്‍ടിക്ക് വേരോട്ടമുണ്ടാക്കുന്നതിൽ സഖാവ് പി എ മുഹമ്മദ് വഹിച്ച പങ്ക് ഏറെ വലുതാണ്.
കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. കേരളം വളരേണ്ടെന്നും ലോകത്തിന് മുന്നിൽ മാതൃകയാകേണ്ടതില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനം കേരളം തിരിച്ചറിയുന്നുണ്ട്.