Skip to main content

അതിദരിദ്രർ ഇല്ലാത്ത കേരളം എന്നത് അത്ഭുതകരമായ ചുവടുവെപ്പ്

അതിദരിദ്രർ ഇല്ലാത്ത കേരളം എന്നത് അത്ഭുതകരമായ ചുവടുവെപ്പാണ്. നവംബർ ഒന്നിന് നവകേരള പിറവി ദിനമായി ആചരിക്കും. പ്രഖ്യാപനത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരും. മുഖ്യമന്ത്രി സ. പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പതിനായിരങ്ങളെ ഉൾപ്പെടുത്തി പൊതുസമ്മേളനം സംഘടിപ്പിക്കും. ഇതോടൊപ്പം കേരളത്തിലുടനീളം എല്ലാ വാർഡുകളിലും ജനകീയമായ സന്തോഷം പങ്കിടൽ നടക്കും. പ്ലക്കാഡുകൾ ഉയർത്തി പ്രകടനവും യോഗവും പായസം വിതരണവും ഒരുക്കും. നവകേരളപിറവി ദിനമായി നവംബർ ഒന്ന് ആചരിക്കും. പ്രധാന പരിപാടി നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ മേൽപ്പറഞ്ഞ പരിപാടി 31 ന് സംഘടിപ്പിക്കും.

രണ്ടാം എൽഡിഎഫ് സർക്കാരിലെ ആദ്യ മന്ത്രി സഭ യോഗത്തിലാണ് അതിദരിദ്രരെ കണ്ടെത്താൻ തീരുമാനിച്ചത്. 0.7 ശതമാനമായിരുന്നു അന്ന് നീതി ആയോഗിന്റെ കണക്ക്. തദ്ദേശ സ്വയംഭരണ വകുപ്പ്, കുടുംബശ്രീ എന്നിവയെല്ലാം മുൻകൈ എടുത്ത് സർവേ പൂർത്തീകരിച്ചു. 64006 കുടുംബങ്ങളെന്ന കണക്കായിരുന്നു നമുക്ക് ഉണ്ടായിരുന്നത്. ശേഷം അവർക്ക് ആവശ്യമുള്ള സഹായങ്ങൾ വിവിധ വകുപ്പുകൾ ഒരുമിച്ച് ഉറപ്പാക്കി.

കേരളത്തെ ഭിന്നിപ്പിക്കുന്ന ആശയങ്ങളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാർടിയാണ്. തെരഞ്ഞെടുപ്പിൽ ജന്മിത്വം അവസാനിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ കാര്യങ്ങൾ പ്രകടന പത്രികയായി അവതരിപ്പിച്ചു. ഇഎംഎസ് സർക്കാരാണ് ജന്മി- കുടിയാൻ സംവിധാനത്തെ ഇല്ലാതാക്കിയത്. എല്ലാവരിലേക്കും ആകാശത്തിന്റെ വെളിച്ചം എത്തിക്കുന്ന പദ്ധതികൾക്ക് 1957ൽ തന്നെ ഇടതുപക്ഷം തുടക്കമിട്ടു. സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ രംഗം, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ കേരളത്തെ മെച്ചപ്പെടുത്തി. സമ്പൂർണ സാക്ഷരത-ഡിജിറ്റൽ സാക്ഷരത, സമ്പൂർണ വൈദ്യുതീകരണം, സൗജന്യ ചികിത്സ സൗകര്യങ്ങൾ ഒരുക്കൽ, ക്ഷേമ പ്രവർത്തനങ്ങൾ 62 ലക്ഷം പേരിലേക്ക് എത്തിക്കുന്ന പദ്ധതികൾക്കൊപ്പം അതിദാരിദ്ര്യം അവസാനിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുന്നു എന്നത് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.

എകെജി സെന്ററിൽ എത്തിയ ചൈനീസ് പ്രതിനിധികൾ ചോദിച്ച കാര്യം ഈ നേട്ടം എങ്ങനെ നേടാനായി എന്നതാണ്. കേരളത്തിൽ നിന്ന് ഒരുപാട് തങ്ങൾക്ക് പഠിക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കർണാടകയിലെ കോൺഗ്രസ്സ് മന്ത്രിയും എന്തിന് രാഹുൽ ഗാന്ധി പോലും കേരളം മോഡലിനെ അംഗീകരിക്കുന്നു. ലോകവികസന ചരിത്രത്തിലും രാഷ്ട്രീയ പഠനങ്ങളിലും ഉന്നതമായ പാഠപുസ്‌തമായി സംസ്ഥാനം മാറുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ