Skip to main content

സഖാവ് ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു

സഖാവ് ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി കണ്ണൂർ ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ 20-ാം ചരമവാർഷിക ദിനമായ മെയ് 19 ഞായറാഴ്‌ച സിപിഐ എം നേതാക്കളും നായനാരുടെ കുടുംബാംഗങ്ങളും മ്യൂസിയം സന്ദർശിച്ചു. ഇന്ന് (മെയ് 20 തിങ്കൾ) മുതൽ മ്യൂസിയത്തിൽ സന്ദർശകർക്ക്‌ പ്രവേശനമുണ്ടാകും. മുതിർന്നവർക്ക്‌ 50 രൂപയും കുട്ടികൾക്ക്‌ 25 രൂപയുമാണ്‌ പ്രവേശന ഫീസ്‌.

സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കുമായി ഇ കെ നായനാർ എന്ന കമ്യൂണിസ്‌റ്റ്‌ നേതാവിന്റെ രാഷ്‌ട്രീയ ജീവിതവും കണ്ണൂരിന്റെ സമരചരിത്രവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്‌. നായനാരുടെ സാന്നിധ്യം പുനസൃഷ്ടിക്കാൻ മ്യൂസിയത്തിനുവേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത നൂതന ഇൻസ്‌റ്റലേഷനാണ്‌ പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഹോളോലെൻസ് പ്രൊജക്‌ഷനിലൂടെ സന്ദർശകരുടെ ചോദ്യങ്ങൾക്ക്‌ നായനാരുടെ ശബ്ദത്തിൽ ഉത്തരം ലഭിക്കും.
നായനാർ ഉപയോഗിച്ച എഴുത്തുമേശ, പെഡസ്റ്റൽ ഫാൻ, റേഡിയോ, ടിവി തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മുറിയിലെന്നപോലെ സജ്ജീകരിച്ചിട്ടുണ്ട്. ജനനം മുതൽ അന്ത്യയാത്രവരെയുള്ള ജീവിതം വിശാലമായ ക്യാൻവാസിൽ വരച്ചുകാട്ടുന്ന ‘ഇ കെ നായനാരുടെ ജീവിതവും കാലവും: ചുവർചിത്ര’വുമുണ്ട്‌. അദ്ദേഹം രചിച്ച 71 പുസ്‌തകങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ടച്ച്‌ സ്‌ക്രീനും നായനാരുടെ ജീവിതത്തിലെ നിമിഷങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയും ‘മുഖ്യമന്ത്രിയോട് ചോദിക്കാം' ടിവി പരിപാടിയുടെ ഭാഗങ്ങളും പ്രദർശനത്തിലുണ്ട്‌.

കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി ജീവൻ ത്യജിച്ച രക്തസാക്ഷികളെ ഓർമിപ്പിക്കുന്ന അഗ്നിപ്പറവകളും കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, സാധാരണക്കാർ എന്നിവരുടെ മുഖങ്ങൾ ഉൾക്കൊള്ളുന്ന മുഖത്തളവും കാണാം. പി കൃഷ്ണപിള്ള, ഇഎംഎസ്‌, എകെജി, കെ ദാമോദരൻ, എൻ സി ശേഖർ തുടങ്ങിയ നേതാക്കളുടെ ജീവിതചിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ‘ചരിത്രം സചിത്രം' ഹ്രസ്വചലച്ചിത്ര പ്രദർശനവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.