Skip to main content

ക്രൈസ്‌തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യവ്യാപകമായി നടത്തിവരുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളെ നിശിതമായി അപലപിക്കുന്നു

ക്രൈസ്‌തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യവ്യാപകമായി നടത്തിവരുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളെ നിശിതമായി അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങൾക്ക്‌ പിന്നിൽ പ്രവർത്തിക്കുന്നവരെ അടിയന്തരമായി നിയമത്തിന്‌ മുന്നിൽ കൊണ്ടുവന്ന്‌ ശിക്ഷ ഉറപ്പുവരുത്തണം. ബജ്‌രംഗ്‌ദൾ, വിഎച്ച്‌പി തുടങ്ങിയ ഹിന്ദുത്വ വർഗീയസംഘടനകളും അവരുടെ സഹസംഘടനകളും ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അലങ്കോലമാക്കാൻ ആസ‍ൂത്രിതമായ ശ്രമം നടത്തി.

വിവിധയിടങ്ങളിൽ ക്രൈസ്‌തവ വിശ്വാസികളെ ഹീനമായി ആക്രമിച്ചു. ബിജെപി സർക്കാരുകൾ ആക്രമണങ്ങൾ തടയാൻ ബോധപൂർവ്വം നടപടികളെടുത്തില്ലെന്ന്‌ മാത്രമല്ല പലയിടത്തും ആക്രമണങ്ങൾക്ക്‌ ഒത്താശ ചെയ്‌തു. മതനിരപേക്ഷ രാഷ്ട്രത്തിന്‌ പകരമായി ഹിന്ദുരാഷ്ട്രം സ്ഥാപിക്കല്ലെന്ന ആർഎസ്‌എസ്‌–ബിജെപി നയത്തിന്റെ ഭാഗമായി കൂടിയാണ്‌ ഇത്തരം ആക്രമണങ്ങൾ. ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്‌ഞ ചെയ്‌ത സർക്കാർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരികയും വേണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.