Skip to main content

കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരില്‍ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണ്‌ പി.എം.എല്‍.എ കോടതിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്

കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരില്‍ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളെ വിടാതെ വേട്ടയാടാനുള്ള നീക്കത്തിന്റെ തുടര്‍ച്ചയാണ്‌ പി.എം.എല്‍.എ കോടതിയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ സ. കെ രാധാകൃഷ്‌ണന്‍, പാർടി സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ സ. എ സി മൊയ്‌തീന്‍, പാർടി സംസ്ഥാന കമ്മിറ്റി അംഗം സ. എം എം വര്‍ഗീസ്‌ അടക്കമുള്ളവര്‍ക്ക്‌ അടുത്ത മാസം നാലിന്‌ ഹാജരാകാന്‍ സമന്‍സ്‌ അയച്ചിരിക്കുന്നു.

സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ പേരില്‍ പാര്‍ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്‌. ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്‌ പ്രതിചേര്‍ത്തത്‌ എന്ന്‌ വ്യക്തമാണ്‌. ബിജെപിയുടെ ദാസന്‍മാരായി നിന്നുകൊണ്ട്‌ ജനകീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി പാര്‍ടിയെ തന്നെ ദുര്‍ബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്‌. അതിന്‌ മുന്നില്‍ കീഴടങ്ങാന്‍ സിപിഐ എം ഒരുക്കമല്ല.

സഖാക്കൾ കെ രാധാകൃഷ്‌ണനും ,എ സി മൊയ്‌തീനും, എം എം വര്‍ഗീസുമടക്കമുള്ള നേതാക്കളെ ജനങ്ങള്‍ക്ക്‌ നന്നായി അറിയാവുന്നതാണ്‌. അവര്‍ അഴിമതി നടത്തിയെന്നോ ആരെയെങ്കിലും കൊള്ളയടിച്ചുവെന്നോ കള്ളപ്പണം വെളുപ്പിച്ചുവെന്നോ ഇഡി പറഞ്ഞാല്‍ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. പാര്‍ടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവര്‍ കരുവന്നൂര്‍ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്‌. സര്‍ക്കാരിനൊപ്പം നിന്ന്‌ അഴിമതിക്കാര്‍ക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ച്‌ നിക്ഷേപകര്‍ക്ക്‌ പണം തിരികെ നല്‍കാന്‍ സംവിധാനമുണ്ടാക്കുകയുമാണ്‌ ഇവര്‍ ചെയ്‌തത്‌. ബാങ്കിന്റെ പ്രവര്‍ത്തനം പഴയതുപോലെ സുഗമമാക്കാനും ഇവര്‍ പ്രയത്‌നിച്ചു.

കരുവന്നൂര്‍ ബാങ്കിന്‌ എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച്‌ വസ്‌തുതകള്‍ പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും സംസ്ഥാന പൊലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്‌. ക്രൈംബ്രാഞ്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്‌ രാഷ്ട്രീയ താല്‍പര്യങ്ങളോടെ ഇഡി വന്നു കയറിയത്‌.

ഇല്ലാത്ത കള്ളപ്പണക്കേസ്‌ എടുത്ത്‌ നേതാക്കളെ അകത്താക്കി കേന്ദ്ര ബിജെപിക്ക്‌ ദാസ്യവേല ചെയ്യുന്ന ഈ അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥരുടെ സ്ഥിതിയും കേരളം കണ്ടതാണ്‌. ഇഡി ഉദ്യോഗസ്ഥരുടെ അഴിമതി കയ്യോടെപിടികൂടിയത്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥരാണ്‌. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങിയതും പുറത്തുവന്നിട്ടുണ്ട്‌. നേതാക്കളെ വേട്ടയാടി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്നത്‌ കേന്ദ്ര ബിജെപിയുടേയും ഇഡിയടക്കമുള്ള ഏജന്‍സികളുടെയും വ്യാമോഹം മാത്രമാണ്‌.

മറ്റേതെങ്കിലും പാര്‍ടികളെയോ നേതാക്കളെയോ വിരട്ടിയും കോടതി കയറ്റിയും ഇഡി വഴി നേട്ടമുണ്ടാക്കുന്ന ബിജെപി, സിപിഐ എമ്മിൽ നിന്ന്‌ അത്‌ പ്രതീക്ഷിക്കേണ്ട. വൈരാഗ്യ ബുദ്ധിയോടെയുള്ള ഇഡിയുടെ നീക്കങ്ങളെ തിരിച്ചറിയണം. കേസിനെ നിയമപരമായും രാഷ്‌ട്രീയമായും പാർടി നേരിടും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും