Skip to main content

കോൺഗ്രസിനെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് വളമാകും

കോൺഗ്രസിനെ ജയിപ്പിച്ചാൽ അത് ബിജെപിക്ക് വളമാകും. എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഭരിക്കാനിരുന്ന മറ്റത്തൂർ പഞ്ചായത്തിലാണ് കോൺഗ്രസ് അംഗങ്ങളെല്ലാം കാലുമാറിയത്. അവിടെ കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറിയുടെ ഉൾപ്പടെയുള്ള പൂർണപിന്തുണയോടെയാണ് ഈ കൂറുമാറ്റം. ഏത് നിമിഷവും ഏതു കോൺഗ്രസുകാരനും ബിജെപിയിലേക്ക് ചേക്കേറാം എന്നാണ് ഇത് മനസിലാക്കിത്തരുന്നത്.

അതിനു നേരിയ ഒരു തടസം പോലുമില്ല. അഖിലേന്ത്യ തലത്തിൽ മുൻപ് അരുണാചലിലെ പുതുശ്ശേരിയിലും ഗോവയിലുമെല്ലാം കണ്ടുപഴകിച്ചതാണ് കേരളത്തിലും നടത്തുന്നത്. മുൻപ് ബിജെപിയുടെ നേതാവ് 35 സീറ്റ് കിട്ടിയാൽ അവർ കേരളം ഭരിക്കും എന്ന് പറഞ്ഞിരുന്നു, മറ്റത്തൂർ കാണിക്കുന്നത് അതിനുള്ള സാധ്യതയാണ്.

കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്ക് പോകാൻ വലിയ പ്രായസമില്ല. പലയിടത്തും അവർ വോട്ട് കൈമാറ്റം നടത്തിയിട്ടുണ്ട്. പലയിടത്തും എസ്ഡിപിഐയുടെ പിന്തുണ നേടിയാണ് കോൺഗ്രസ് ഭരണത്തിലെത്തിയത്. അതുപോലെ തന്നെയാണ് ഇതിനെ കാണുന്നത്. മോദിയെ അനുകൂലിക്കുകയും നെഹ്‌റു കുടുംബവാഴ്ചയെ വിമർശിക്കുകയും ചെയ്യുന്ന ശശി തരൂർ ഇപ്പോഴും കോൺഗ്രസിന്റെ ഭാഗമാണ്. ഇതൊക്കെ തന്നെയാണ് കോൺഗ്രസ് ബിജെപിയുമായി സമരസപ്പെട്ട് ജീവിക്കുകയാണ് എന്നതിന്റെ ലക്ഷണങ്ങൾ.

 

കൂടുതൽ ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.