Skip to main content

കോൺഗ്രസ്സുകാർക്ക് ബിജെപിയിൽ പോകാനുള്ള അതിർവരമ്പുകൾ ഇല്ലാതായി

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരം. കോൺഗ്രസ്സുകാർക്ക് ബിജെപിയിൽ പോകാനുള്ള അതിർവരമ്പുകൾ ഇല്ലാതായി. ആന്റണിയുടെ നിസ്സഹായാവസ്ഥ എന്നത് കോൺഗ്രസ്സിന്റെ തന്നെ നിസ്സഹായാവസ്ഥയാണ്.
അനിലിന്റെ ബിജെപി അനുകൂല നിലപാടുകളിൽ ആന്റണിയും കോൺഗ്രസ് നേതൃത്വവും മൗനം പാലിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനോ കെപിസിസി പ്രസിഡണ്ട് കെ സുധാകരനോ ആരും തന്നെ അത്തരം പ്രസ്താവനകളിൽ അദ്ദേഹത്തെ എതിർക്കാനോ തിരുത്താനോ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ നിലപാടുകൾ സമാനമായതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കും അപൂർവമായി ബിജെപിയിൽ നിന്ന് കോൺഗ്രെസ്സിലേക്കും മാറാൻ യാതൊരു പ്രയാസവുമില്ലാത്തത്. ഏതുനിമിഷവും അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധിക്കുന്ന സംവിധാനമായി ബിജെപിയും കോൺഗ്രസ്സും മാറി. കോൺഗ്രെസ്സിന്റെ സാമ്പത്തിക നിലപാടുകളിലും വർഗീയതക്കെതിരായ നിലപാടുകളിലും ഇത് കാണാൻ സാധിക്കും.

ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. ബിജെപിയുടെ വർഗീയ നിലപാടിനെയും സാമ്പത്തിക നയങ്ങളെയും ഇടതുപക്ഷം ശക്തിയായി എതിർക്കുന്നു. ആഗോളവത്കരണ സ്വകാര്യവൽക്കരണ സാമ്പത്തിക നയങ്ങളെ എതിർക്കുന്ന, പൊതുമേഖലാ സ്ഥാപനങ്ങളെ എല്ലാം വിറ്റുതുലക്കുകയും ജനങ്ങളെ നിരന്തരമായി കൊള്ളയടിക്കുകയും ചെയ്യുന്ന നയസമീപനങ്ങളെ എതിർക്കുന്ന കോൺഗ്രസിലെ മതനിരപേക്ഷ വാദികളെ ഉൾകൊള്ളാൻ ഇടതുപക്ഷത്തിന് പ്രയാസമില്ല. രാജ്യത്തെ ജനങ്ങളെ കൊള്ളചെയ്ത് സമ്പത്ത് ചോർത്തിയെടുത്ത് ഇന്ത്യയെ ഒരു ശതമാനം വൻകിടക്കാർക്ക് നൽകുകയാണ് ബിജെപി സർക്കാർ. ഒരു ശതമാനത്തിന്റെ കയ്യിൽ രാജ്യത്തിൻറെ നാല്പത് ശതമാനം സമ്പത്തും കേന്ദ്രീകരിക്കുന്ന വിധത്തിൽ അദാനിയേയും അംബാനിയെയും വളർത്തിയെടുക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ആഗോളവത്കരണ നയങ്ങൾ രാജ്യത്ത് ആദ്യം നടപ്പാക്കിയത് കോൺഗ്രസാണ്. ഇപ്പോൾ അതെ നയങ്ങൾ ബിജെപി തുടരുകയാണ്. അതിനാൽ തന്നെ അവർക്കിടയിൽ സാമ്പത്തിക നയങ്ങളിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ചീമേനി രക്തസാക്ഷി ദിനം

കേരളം നിയമസഭാ തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിന്‌ സാക്ഷ്യം വഹിക്കുകയാണ്‌. 39 വർഷം മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ചീമേനിയിൽ സിപിഐ എമ്മിന്റെ അഞ്ച്‌ സഖാക്കളെ കോൺഗ്രസുകാർ കൂട്ടക്കൊല ചെയ്‌തത്‌. 1987 മാർച്ച് 23ന് വൈകിട്ട്‌ അഞ്ച്‌ സഖാക്കളെ കുത്തിയും വെട്ടിയും തീയിട്ടും ഇല്ലാതാക്കി.

എകെജി ദിനം

ഇന്ന് എകെജി ദിനം. നീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന ഓരോ മനുഷ്യനിലും ആവേശം നിറയ്ക്കുന്ന വിപ്ലവ പ്രതീകമാണ് സഖാവ് എകെ ഗോപാലൻ. പാവങ്ങളുടെ പടത്തലവനായി തൊഴിലാളി വർഗ വിമോചനത്തിനായി അക്ഷരാർത്ഥത്തിൽ സ്വയം സമർപ്പിക്കുകയായിരുന്നു എകെജി.

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാവങ്ങളുടെ പടത്തലവനെന്ന് അറിയപ്പെടുന്ന ഒരേയൊരു നേതാവേയുള്ളൂ, അത് എകെജിയാണ്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കൊപ്പം തോളോടുതോൾ ചേർന്ന് അദ്ദേഹം നയിച്ച സമരങ്ങളാണ് കേരളത്തിലെ തൊഴിലാളികളെയും കർഷകരെയും സാധാരണക്കാരെയും അവകാശപ്പോരാട്ടങ്ങളുടെ പാതയിലേക്ക് നയിച്ചത്.

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു

മലപ്പുറം ജില്ല കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ പ്രശസ്ത ശില്പി ഉണ്ണി കാനായി നിർമ്മിച്ച ഇഎംഎസിന്റെ പ്രതിമ സഖാവ് പിണറായി വിജയൻ അനാച്ഛാദനം ചെയ്തു.