Skip to main content

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

ക്യൂബൻ വിപ്ലവത്തിന്റെ ചരിത്ര നേതാവായ റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പ്രഖ്യാപിച്ച നിയമവിരുദ്ധവുമായ കുറ്റപത്രത്തെ കേന്ദ്ര കമ്മിറ്റി അപലപിച്ചു. 1996-ൽ ക്യൂബൻ വ്യോമാതിർത്തി ലംഘിച്ച മിയാമി ആസ്ഥാനമായുള്ള 'ബ്രദേഴ്സ് ടു ദി റെസ്ക്യൂ' എന്ന ഭീകരസംഘടനയുടെ ലഘുവിമാനം വെടിവെച്ചിട്ട സംഭവത്തെ മുൻനിർത്തി, മുപ്പത് വർഷങ്ങൾക്ക് ശേഷം കെട്ടിച്ചമച്ച നുണകളുടെയും കൃത്രിമത്വങ്ങളുടെയും അടിസ്ഥാനത്തിലാണ് വിപ്ലവ നേതാവിനെതിരെ അമേരിക്ക കേസ് എടുത്തിരിക്കുന്നത്. സാമ്രാജ്യത്വ ശക്തികൾക്ക് ക്യൂബൻ ജനതയുടെ നിശ്ചയദാർഢ്യത്തെ തകർക്കാൻ കഴിയാത്തതിന്റെ നിരാശയിൽ നിന്നാണ് ഇത്തരം രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾ ഉണ്ടാകുന്നത്.

സൈനിക അധിനിവേശ ഭീഷണിയും ട്രംപിന്റെ പ്രസ്താവനയും ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണസംവിധാനത്തെ തകർക്കാനും അവിടെ ഭരണമാറ്റം അടിച്ചേൽപ്പിക്കാനുമാണ് യുഎസ് പരസ്യമായി ശ്രമിക്കുന്നത്. മേയ് 21-ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തങ്ങളുടെ ലക്ഷ്യം 'ക്യൂബയാണ്' എന്നും ദ്വീപ് രാഷ്ട്രത്തെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നുവെന്നും തുറന്നുപറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക ഉപരോധങ്ങൾ മൂലം ജനങ്ങൾ വലിയ ദുരിതം അനുഭവിക്കുമ്പോഴും അവർ വിപ്ലവത്തിന്റെ കാവലാളായി ഒന്നിച്ച് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്ക നടത്തുന്ന ഏതൊരു സൈനിക ഇടപെടലും വലിയൊരു മാനുഷിക ദുരന്തത്തിന് വഴിവെക്കുമെന്നും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ക്യൂബൻ ജനത ഏതറ്റം വരെയും പോരാടുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകുന്നു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ദൃഢനിശ്ചയത്തോടെയും ഒത്തൊരുമയോടെയും നിലകൊണ്ട ക്യൂബൻ ജനതയ്ക്കും ക്യൂബൻ വിപ്ലവത്തിന്റെ നേതൃത്വത്തിനും ഞങ്ങൾ ഞങ്ങളുടെ ഉറച്ച ഐക്യദാർഢ്യം ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു. ചരിത്രനേതാവായ റൗൾ കാസ്ട്രോയ്ക്ക് നേരെയുള്ള ഈ അപമാനത്തിലും ക്യൂബയെ ആക്രമിക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളിലും പ്രതിഷേധിച്ച് തെരുവിലിറങ്ങാനും തങ്ങളുടെ ശക്തമായ അമർഷം രേഖപ്പെടുത്താനും ഇന്ത്യൻ ജനതയോട് പ്രമേയത്തിലൂടെ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു. 

കൂടുതൽ ലേഖനങ്ങൾ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരം

സ. പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണാൻ രണ്ടു വർഷമെടുക്കുമെന്ന വനം മന്ത്രിയുടെ നിലപാട് നിരുത്തരവാദപരമാണ്. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പു വരുത്താൻ ഇച്ഛാശക്തി കാണിക്കേണ്ട സർക്കാർ കൈമലർത്തുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു

ലോകകപ്പ് വിശേഷങ്ങൾ ഉൾപ്പെടുത്തിയ ദേശാഭിമാനിയുടെ ‘കളിക്കളം’ പ്രത്യേക പതിപ്പ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം വി പി ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. റസിഡന്റ്‌ എഡിറ്റർ സ.