Skip to main content

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും
ആരോഗ്യവകുപ്പിൽ നടക്കുന്ന കസേരകളി സർക്കാരിൻ്റെ ഗുരുതരമായ അനാസ്ഥയുടെ തെളിവാണ്. വകുപ്പ് മേധാവികളുടെ തർക്കം മൂലം ഡി എച്ച് എസിന്റെ നിർണായക അവലോകന യോഗം പോലും മുടങ്ങി. ഇത് കേരള ചരിത്രത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഇത്രയും ഗുരുതരമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്നതിന്റെ തെളിവാണിത്.

ഡിഎച്ച്എസ് ഡയറക്ടറെ സർക്കാർ സ്വാർത്ഥതാല്പര്യം മുൻനിർത്തി സ്ഥലം മാറ്റുകയും തരംതാഴ്ത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ അവർ ട്രിബ്യൂണലിൽ പോയി അനുകൂല ഉത്തരവ് വാങ്ങി ഓഫീസിൽ തിരിച്ചെത്തിയപ്പോൾ, സർക്കാർ താല്കാലികമായി നിയമിച്ച വ്യക്തി കസേരയൊഴിയാൻ കൂട്ടാക്കാതെ അവിടെത്തന്നെ തുടരുകയാണ്. ഇത്തരമൊരു അടിയന്തിര ഘട്ടത്തിലും ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു വ്യക്തതയുമില്ല. പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം. സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം.

 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണ്

സ. പിണറായി വിജയൻ

സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണ്. ഇതിനു പിന്നില്‍ മദ്യ കമ്പനികളുടെ കച്ചവട താല്‍പ്പര്യം കൂടി ഉണ്ടെന്ന വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.