Skip to main content

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ കാണാൻ ഇടതുപക്ഷ നേതാക്കളുടെ സംഘത്തിന് ദുർഗ് ജയിൽ ഭരണകൂടം അനുമതി നിഷേധിച്ചതിനെ ശക്തമായി അപലപിക്കുന്നു. സുതാര്യത, ഉത്തരവാദിത്തം, വ്യക്തികളുടെ അവകാശങ്ങൾ എന്നിവ അടിച്ചമർത്താനുള്ള ഇത്തരം ശ്രമം ന്യായീകരിക്കാനാവില്ല.

മുതിർന്ന സിപിഐ എം നേതാവ് സ. ബൃന്ദ കാരാട്ട്, എംപിമാരായ സ. കെ രാധാകൃഷ്ണൻ, സ. എ എ റഹിം, സിപിഐ നേതാവ് സ. ആനി രാജ, സ. പി പി സുനീർ എംപി, കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ശ്രീ. ജോസ് കെ മാണി എന്നിവരടങ്ങുന്ന സംഘത്തിനാണ് അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദർശിക്കാൻ അനുമതി നിഷേധിച്ചത്. സംഘം നേരത്തെ തന്നെ രേഖാമൂലമുള്ള അനുമതി തേടിയിരുന്നു. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞാണ് അനുമതി നിഷേധിച്ചത്. ശക്തമായ പ്രതിഷേധത്തിന് ശേഷം ജൂലൈ 30 ന് കന്യാസ്ത്രീകളെ കാണാൻ ഇവർക്ക് അനുമതി ലഭിച്ചു.

തടങ്കലിൽ വച്ചിരിക്കുന്ന കന്യാസ്ത്രീകളെ സന്ദർശിച്ച് അവരുടെ അവസ്ഥ അറിയാൻ രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും അനുമതി നിഷേധിച്ചത് നീതിന്യായ നടപടിക്രമങ്ങളെയും മനുഷ്യാവകാശങ്ങളെയും സംസ്ഥാനം ലംഘിക്കുകയാണെന്നതിന്റെ തെളിവാണ്. ഇത്തരം നടപടികൾ ജനാധിപത്യ തത്വങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. അന്വേഷണം അടിച്ചമർത്താനും വിയോജിപ്പുകളെ നിശബ്ദമാക്കാനുമാണ് ശ്രമിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളുടെ സ്വേച്ഛാധിപത്യ സ്വഭാവത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതവും അവരുടെ മൗലികാവകാശങ്ങളുടെ കടുത്ത ലംഘനവുമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതസ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുകയും ന്യൂനപക്ഷ സമൂഹങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമാണ്. ഈ അറസ്റ്റിൽ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന പ്രശ്നം ബജ്‍രം​ഗദളിന്റെ നിർദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് നടന്നത് എന്നതാണത്. ഭരണഘടനയിൽ പറയുന്നതുപോലെ സ്വതന്ത്രമായും സമാധാനപരമായും സ്വന്തം വിശ്വാസം ആചരിക്കാനുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.