Skip to main content

ദോഗ്ര സൈന്യം 1931 ജൂലൈ 13ന്‌ വെടിവച്ച്‌ കൊലപ്പെടുത്തിയ 22 പേർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിക്കാൻ നഖ്‌ഷ്‌ബന്ദ്‌ സാഹിബ്‌ ശവകുടീരത്തിൽ എത്തിയ ജമ്മു–കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊലീസ്‌ കയ്യേറ്റം ചെയ്‌തതിൽ ശക്തമായി പ്രതിഷേധിക്കുന്നു

ദോഗ്ര സൈന്യം 1931 ജൂലൈ 13ന്‌ വെടിവച്ച്‌ കൊലപ്പെടുത്തിയ 22 പേർക്ക്‌ സ്‌മരണാഞ്‌ജലി അർപ്പിക്കാൻ നഖ്‌ഷ്‌ബന്ദ്‌ സാഹിബ്‌ ശവകുടീരത്തിൽ എത്തിയ ജമ്മു–കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊലീസ്‌ കയ്യേറ്റം ചെയ്‌തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും എംഎൽഎയുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി അടക്കമുള്ള നേതാക്കളെ, രക്തസാക്ഷികൾക്ക്‌ ആദരാഞ്‌ജലി അർപ്പിക്കാൻ അനുമതി നൽകാതെ വീട്ടുതടങ്കലിൽ പാർപ്പിച്ചത്‌ അപലപനീയമാണ്.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ ഉത്തരവുകളും പിന്തിരിപ്പൻ കാഴ്‌ചപ്പാടുകളും അടിച്ചേൽപ്പിക്കുകയാണ്‌. രക്തസാക്ഷി ദിനത്തിലെ അവധി എടുത്തുകളഞ്ഞത്‌ അതിന് ഉദാഹരണമാണ്‌. പകരം സ്വാതന്ത്ര്യസമര സേനാനികളെ കൂട്ടക്കൊല ചെയ്‌തതിന്‌ ഉത്തരവാദിയായ മഹാരാജാവിന്റെ ജന്മദിനം അവധിയായി പ്രഖ്യാപിച്ചു. കേന്ദ്രം നിയമിച്ച ലഫ്‌. ഗവർണർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സുഗമമായ പ്രവർത്തനം അട്ടിമറിക്കുകയാണ്‌.
ജമ്മു–കശ്‌മീർ ജനതയുടെ വികാരം വച്ച്‌ കളിക്കുന്നത്‌ കേന്ദ്രസർക്കാർ അവസാനിപ്പിക്കുകയും ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും വേണം. മുഖ്യമന്ത്രിക്കും രാഷ്ട്രീയ നേതാക്കൾക്കും ജമ്മു കശ്മീരിലെ ജനങ്ങൾക്കുമെതിരായ ആക്രമണത്തിൽ ലഫ്റ്റനന്റ് ഗവർണർ മാപ്പ് പറയണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.