Skip to main content

യുഎസ് നീക്കം പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിടും

ഇറാനു നേരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ആക്രമണോത്സുകമായ പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രസ്താവനകൾ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം വർധിക്കുന്നതിനും മേഖലയെ മുഴുവൻ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുന്നതിനും കാരണമാകും.

ഇറാനിയൻ നേതാക്കളെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ഇറാന്റെ നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെടുകയുമാണ് ട്രംപ്. പശ്ചിമേഷ്യയിൽ വൻതോതിൽ യുഎസ് സൈന്യത്തെ വിന്യസിക്കുന്നത് ഇറാനെതിരായ ആക്രമണങ്ങളിൽ ഇസ്രായേലിനൊപ്പം ചേരാനുള്ള അമേരിക്കയുടെ സന്നദ്ധതയെയാണ് വ്യക്തമാക്കുന്നത്. അപകടകരമായ ഈ സംഭവവികാസങ്ങൾ പശ്ചിമേഷ്യയെയും ലോകത്തെയും വിനാശകരമായ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാൻ സാധ്യതയുണ്ട്. കാനഡയിൽ നടന്ന ജി-7 യോഗത്തിൽ നിന്നുള്ള പ്രസ്താവനയും ഈ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നതാണ്.

ഇസ്രയേലിന്റെ ആക്രമണ പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടച്ചുകൊണ്ട് ഇറാനെ കുറ്റപ്പെടുത്തുകയാണ് ജി-7. പശ്ചിമേഷ്യയിൽ നിലവിലുണ്ടായ സംഘർഷാവസ്ഥയുടെ പ്രാഥമിക ഉത്തരവാദിത്തം ഇസ്രയേലിനാണെന്ന് വ്യക്തമാണ്. ഗാസയിലെ വംശഹത്യയ്ക്കു പിന്നാലെ സിറിയ, ലബനൻ, യെമൻ, ഇറാൻ എന്നിവയുൾപ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും മനഃപൂർവ്വം സൈനിക നടപടികൾ വ്യാപിപ്പിക്കുകയായിരുന്നു ഇസ്രയേൽ. ഇസ്രയേലിനെ നിയന്ത്രിക്കാത്തിടത്തോളം കാലം മേഖലയിലെ സമാധാനവും സ്ഥിരതയും അപ്രാപ്യമായിരിക്കും.

പശ്ചിമേഷ്യയിലും അതിനപ്പുറത്തും തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ അമേരിക്കയും പാശ്ചാത്യ സാമ്രാജ്യത്വവും ഇസ്രയേലെന്ന തെമ്മാടി രാഷ്ട്രത്തെ ഉപയോഗിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. അമേരിക്കയും ഇസ്രയേലും അവരുടെ ആക്രമണാത്മക നടപടികൾ അവസാനിപ്പിച്ച് നയതന്ത്രത്തിലേക്ക് മടങ്ങാനായി സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി പ്രവർത്തിക്കണം.

അമേരിക്കയ്ക്കും ഇസ്രയേലിനും അനുകൂലമായ വിദേശനയ നിലപാട് ബിജെപി നയിക്കുന്ന ഇന്ത്യൻ സർക്കാർ ഉപേക്ഷിക്കണം. ഇസ്രയേലിന്റെയും പ്രധാന പിന്തുണക്കാരായ അമേരിക്കയുടെയും ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിന് മറ്റ് രാജ്യങ്ങളുമായുള്ള ഐക്യദാർഢ്യം ആവശ്യപ്പെടുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.