Skip to main content

കേരളത്തിൽ പഴയ യുഡിഎഫ് കാലത്തെ ഇരുട്ട് തിരിച്ചുവരികയാണ്

കേരളത്തിൽ പഴയ യുഡിഎഫ് കാലത്തെ ഇരുട്ട് തിരിച്ചുവരികയാണ്. ആവശ്യത്തിന് വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ സർക്കാരിനോ ബോർഡിനോ സാധിച്ചിട്ടില്ല. ആസൂത്രണത്തിലെ ഈ പിഴവ് പരിഹരിക്കാൻ കഴിയാതായതോടെ സംസ്ഥാനം ഇരുട്ടിലാവുകയാണ്. സംസ്ഥാനത്തെ 16.5 ലക്ഷത്തോളം വീട്ടമ്മമാർക്കായി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയെ കുറിച്ച് വി ഡി സതീശൻ നിയമസഭയിൽ പച്ചക്കള്ളം പറഞ്ഞത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. സ്ത്രീസുരക്ഷ പെൻഷന്റെ ഗുണഭോക്താക്കളെ നിശ്ചയിച്ചത് സിപിഐഎം എഴുതിക്കൊടുത്ത ലിസ്റ്റ് പ്രകാരമാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ നിയമസഭയിൽ പറഞ്ഞത്. സുതാര്യവും അത്യാധുനികവുമായ ഡിജിറ്റൽ സംവിധാനത്തിലൂടെ നടക്കുന്ന പെൻഷൻ വിതരണത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.

കെ-സ്മാർട്ട് പോർട്ടൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാൻ കഴിയുന്ന സ്ത്രീസുരക്ഷ പെൻഷൻ പദ്ധതിയിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഇടപെടാൻ കഴിയാത്ത വിധത്തിലുള്ള സുതാര്യതയാണ് ഉറപ്പുവരുത്തിയിരുന്നത്. നിയമസഭയെയും കേരള ജനതയെയും കബളിപ്പിക്കുകയും ആർഎസ്എസിനെ സുഖിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളുമായാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.