Skip to main content

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ പാർട്ടിളിൽ പിളർപ്പുണ്ടാക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനും ബിജെപി നടത്തുന്ന 'ഓപ്പറേഷൻ താമര'യ്ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ പാർട്ടിളിൽ പിളർപ്പുണ്ടാക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനും ബിജെപി നടത്തുന്ന 'ഓപ്പറേഷൻ താമര'യ്ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. മഹാരാഷ്ട്രയിൽ ശിവസേനയെയും എൻസിപിയെയും, ഡൽഹിയിലും പഞ്ചാബിലും ആം ആദ്മി പാർട്ടിയെയും പിളർത്തിയതിന് പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലും ശിവസേന ഉദ്ധവ് വിഭാഗത്തിലും ബിജെപി പിളർപ്പുണ്ടാക്കി.

സമാജ്‌വാദി പാർടിയാണ് അടുത്ത ലക്ഷ്യമെന്ന് ബിജെപി നേതാക്കൾ പരസ്യമായി പറയുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒപ്പിച്ചു ഒതുക്കി തങ്ങളുടെ ഹിന്ദുത്വ-മനുവാദി അജണ്ട നടപ്പിലാക്കാനും മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കാനുമാണ് ബിജെപി പ്രാദേശിക കക്ഷികളെ തകർക്കുന്നത്. ഇത് ഭരണഘടനാ തത്വങ്ങളോടുള്ള ബിജെപിയുടെ കടുത്ത അവഹേളനമാണ്. രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും വിട്ടുവീഴ്ച ചെയ്തതു. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട എസ്‌ഐആർ പ്രക്രിയയിലൂടെ വിവിധ സംസ്ഥാനങ്ങളിലായി ആറ് കോടിയോളം വോട്ടർമാരുടെ വോട്ടവകാശമാണ് ഇല്ലാതാക്കിയത്.

ഇതിനെതിരെ ജനങ്ങളെ അണിനിരത്തി വൻ ക്യാമ്പയിൻ സംഘടിപ്പിക്കും. പാസ്‌പോർട്ട് പൗരത്വത്തിനുള്ള രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് ഭരണഘടനാ വിരുദ്ധവും ജനങ്ങളെ ഭവനരഹിതരാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗവുമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരാജയമാണ് നീറ്റ് പേപ്പർ ചോർച്ചയിലൂടെയും മറ്റ് പരീക്ഷാ തടസ്സങ്ങളിലൂടെയും പുറത്തുവന്നത്.

കഴിഞ്ഞ 12 വർഷത്തിനിടെ 25-ലധികം കേന്ദ്ര പരീക്ഷാ പേപ്പറുകളാണ് ചോർന്നത്. എൻടിഎ പിരിച്ചുവിടണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പാർടി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് പുറത്തുവരുന്നത്. സംഘപരിവാർ നേതാക്കൾ തന്നെ ക്ഷേത്ര ഫണ്ട് വകമാറ്റിയതായി ആരോപണമുണ്ട്. കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെയുള്ള പൊതുപണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലും നിഷ്പക്ഷമായ അന്വേഷണം വേണം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ഇന്ധനവില അടിയന്തരമായി കുറയ്ക്കണമെന്നും കർഷകർക്ക് ആവശ്യമായ യൂറിയ ഉൾപ്പെടെയുള്ള വളങ്ങൾ ലഭ്യമാക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.