Skip to main content

ആർഎസ്എസിനോടുള്ള വിധേയത്വം പ്രകടിപ്പിക്കാൻ മന്ത്രിമാർ തമ്മിൽ മത്സരം

അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോഴേക്കും വി ഡി സതീശൻ സർക്കാർ സംഘപരിവാറിന്റെ വിനീത ദാസന്മാരുടെ സർക്കാരായി മാറുകയാണ്. ആർഎസ്എസിനോടുള്ള വിധേയത്വം പ്രകടിപ്പിക്കാൻ മന്ത്രിമാർ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചില മന്ത്രിമാർ പതുക്കെയും ചില മന്ത്രിമാർ ഉറക്കെയും ആർഎസ്എസിനോടുള്ള കൂറ് പ്രഖ്യാപിക്കുകയാണ്.

പിഎംഎവൈ പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകളിൽ മോദിയുടെ പടവും ലോഗോയും വയ്ക്കുന്നതിൽ കെ എം ഷാജിക്ക് വലിയ ആവേശമാണ്. 'കേന്ദ്രവുമായി അൺഹെൽത്തി ഡിബേറ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് ഷാജി ന്യായീകരിക്കുന്നത്. ഇത് അൺഹെൽത്തി ഡിബേറ്റിൻ്റെ വിഷയമല്ല. ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ വിഷയമാണ്.

വീട്ടുകാരുടെ ആത്മാഭിമാനം പണയപ്പെടുത്തി, ആരോ കൊടുത്ത വീടാണ് എന്ന പ്രതീതി ഉണ്ടാക്കാൻ അനുവദിക്കില്ല എന്നായിരുന്നു ഇടതുപക്ഷ സർക്കാരിൻ്റെ നിലപാട്. നിലവിൽ ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പിഎംഎവൈ പ്രകാരമുള്ള വീടുകൾ നിർമ്മിച്ചത്. പിഎംഎവൈ നഗരം പദ്ധതിയിൽ ഒരു ലക്ഷത്തി ആയിരത്തി നാനൂറ്റി മുപ്പത്തി ഏഴ് വീടുകളും ഗ്രാമീൺ പദ്ധതിയിൽ 34,265 വീടുകളും നിർമ്മിച്ചു. അതിലൊന്നും ലോഗോയും പടവും വച്ചിട്ടില്ല. പിന്നെ ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു മാറ്റം എന്ന് വ്യക്തമാണ്. ആർഎസ്എസിനെ സുഖിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് അതിൻ്റെ പിന്നിൽ.

എംജി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും സംഘപരിവാർ അധ്യാപകരെ താൽക്കാലിക വിസിയാക്കിയ ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മൗനത്തിലാണ്. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും പ്രഖ്യാപിച്ചു കഴിഞ്ഞു. പിഎംശ്രീയിൽ നിന്ന് പിന്മാറാൻ ആകില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീനും ആവർത്തിച്ച് പറഞ്ഞുകഴിഞ്ഞു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.