Skip to main content

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. തീരദേശത്തെ വിദ്യാർഥികൾക്ക് ഏറെ തുണയായതും 106 ഡോക്ടർമാരെ വളർത്തിയെടുക്കാൻ സഹായിച്ചതുമായ 'വിദ്യാതീരം' പദ്ധതിയുടെ വിഹിതത്തിൽ 35 കോടിയും പഞ്ഞമാസ സഹായത്തിൽ 44 കോടിയും കുറച്ചു. കൂടാതെ മത്സ്യകൃഷി വികസനത്തിൽ 40 ശതമാനത്തിന്റെ കുറവ് വരുത്തുകയും 'പുനർഗേഹം' പദ്ധതിക്ക് 24 കോടി രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഈ പദ്ധതിയിലെ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റിയതോടെ പുനർഗേഹം നിർത്തലാക്കുകയാണോ എന്ന ആശങ്കയിലാണ് തീരദേശം. കാലാവസ്ഥാ വ്യതിയാനം, കടലാക്രമണം, ഇന്ധനവില വർദ്ധന, മത്സ്യലഭ്യതയിലെ കുറവ് എന്നിവ മൂലം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് മത്സ്യത്തൊഴിലാളികൾ കടന്നുപോകുന്നത്. മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങളാണ്. മുഖ്യമന്ത്രി ഏതു രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചാലും നമ്മുടെ കടലിന്റെ മക്കൾ കടുത്ത ആശങ്കയിലാണ്, തങ്ങൾക്ക് കടൽ നഷ്ടപ്പെടുമോ എന്ന ഭീതിയാണ് അവർക്കുള്ളത്.

 

കൂടുതൽ ലേഖനങ്ങൾ

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.

സ്ത്രീസുരക്ഷ പെൻഷൻ; മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളം

സ. കെ എസ് സലീഖ

നിയമസഭയിൽ മുഖ്യമന്ത്രി സ്ത്രീസുരക്ഷ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ “സിപിഐ എം നൽകിയ ലിസ്റ്റ് പ്രകാരമാണ് തെരഞ്ഞെടുത്തത്” എന്ന പ്രസ്താവന പച്ചകള്ളം ആണ്. ഈ പ്രസ്താവന കേട്ടവർ സ്വാഭാവികമായി ഒരു ചോദ്യം ചോദിക്കും.