Skip to main content

നിപാ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത്‌ വ്യാപിച്ചിട്ടും ഏകോപനമില്ലായ്‌മയും ആശയകുഴപ്പവും പ്രതിരോധപ്രവർത്തനം താളംതെറ്റിച്ചിരിക്കുകയാണ്

നിപാ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത്‌ വ്യാപിച്ചിട്ടും ഏകോപനമില്ലായ്‌മയും ആശയകുഴപ്പവും പ്രതിരോധപ്രവർത്തനം താളംതെറ്റിച്ചിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കേണ്ട ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജില്ലാ ഭരണസംവിധാനവും ഏകോപനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്‌.

എല്‍ഡിഎഫ് ഭരണകാലത്ത്, നിപാ ബാധിച്ചപ്പോൾ ആരോഗ്യമന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്ത്‌ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ആ ജാഗ്രത ഇപ്പോഴില്ല. അന്ന്‌ പ്രതിപക്ഷം സ്വീകരിച്ച നിസ്സഹരണം തങ്ങൾക്കില്ല. നിപായെ രാഷ്ട്രീയ ആയുധമാക്കില്ല. പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ എല്ലാ പിന്തുണയും നൽകും. നിപാ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തില്‍നിന്ന് ജനപ്രതിനിധികളെ മാറ്റിനിര്‍ത്തി. ഷിഗല്ല രോഗവ്യാപനവും ആശങ്കയ്‌ക്കിടയാക്കുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു മരണമുണ്ടായി. ഡെങ്കിയും പകര്‍ച്ചപ്പനിയും വ്യാപകമാകുന്നു. മലേറിയയും സ്ഥിരീകരിച്ചു. പാലക്കാട്ട് രണ്ടുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്ന് മന്ത്രിയും ഇല്ലെന്ന് ഡിഎംഒയും പറയുന്നു. ആരെയാണ് ജനം വിശ്വസിക്കുക?

യുദ്ധകാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും ശുചീകരണം ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ ഇടപെടണം. ആവശ്യത്തിന് മരുന്നെത്തിക്കണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത്, ഭരിക്കുന്നവര്‍ക്കെതിരെ ശാപവാക്കുപറഞ്ഞ് കയ്യടി വാങ്ങിയ ആളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍നിന്ന് കൈകഴുകുകയാണ് അദ്ദേഹം. ആരു ഭരിക്കുന്നു എന്ന് നോക്കിയല്ല രോഗവ്യാപനമുണ്ടാകുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം അദ്ദേഹത്തിന് ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടായിക്കാണും.

 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും