Skip to main content

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു

രാജ്യത്തെ തൊഴിലാളി- കർഷകർ മുതൽ സാധാരണക്കാരായ മനുഷ്യരുടെയെല്ലാം ജീവിതം കേന്ദ്രസർക്കാറിന്റെ നയങ്ങൾ മൂലം ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു. സമ്പദ്ഘടനയുടെ അടിസ്ഥാന മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരുടെ ജീവിതമാണ് ഇതുമൂലം താറുമാറാവാൻ പോകുന്നത്. അതിനുശേഷം അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ് രാജ്യത്തെ അസഖ്യം വരുന്ന കർഷക-തൊഴിലാളികളെ പാടെ മറന്ന ഒന്നായിരുന്നു. സമ്പത്ത് കുമിഞ്ഞു കൂടി വിരാജിക്കുന്ന മുതലാളിമാർക്ക് ഒന്നുകൂടി കൊഴുക്കാൻ വേണ്ടിയുള്ള അവസരമൊരിക്കൽ മാത്രമായിരുന്നു കേന്ദ്ര ബജറ്റ്. ഏറ്റവും ഒടുവിൽ ചർച്ചകളോ സംവാദങ്ങളോ ഇല്ലാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ ഇന്തോ - അമേരിക്ക വ്യാപാര കരാർ പോലും ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിക്കാൻ പോന്നതാണ്. ഒരു പരമാധികാര രാജ്യമായ ഇന്ത്യയുടെ തീരുമാനമെടുക്കാനുള്ള അധികാരം പോലും ട്രംപിന്റെ മേശക്ക് അടിയറ വെക്കുന്ന സമീപനമാണ് മോദി ഇതിലൂടെ കൈക്കൊണ്ടത്. അക്ഷരാർത്ഥത്തിൽ രാജ്യം നീങ്ങുന്നത് രണ്ടാം വൈദേശിക ആധിപത്യത്തിന്റെ കാലഘട്ടത്തിലേക്കാണ്. യൂറോപ്യന്മാരുടെ ആധിപത്യം അവസാനിച്ചെങ്കിലും മോദി വഴി ഇന്ത്യയിലേക്ക് അമേരിക്കയുടെ ആധിപത്യം സ്ഥാപിക്കപ്പെടുകയാണ്. അമേരിക്കൻ കോളനിയായി ഇന്ത്യ ചുരുക്കുകയും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള കേവലവിപണി മാത്രമായി ഇന്ത്യയെ മാറ്റി തീർക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ് ഈ കരാറിന് പിറകിലുള്ളത്. ഇത് മുഴുവൻ ഇന്ത്യക്കാരെയും ഒറ്റു കൊടുക്കുന്നതിനു തുല്യമാണ്. മോദിയുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് രാജ്യത്ത് തൊഴിലാളി- കർഷക ട്രേഡ് യൂണിയനുകൾ ഇന്ന് പണിമുടക്കിലാണ്. വിദ്യാർത്ഥികൾ മുതൽ പ്രാഥമിക -സേവന- വ്യവസായ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പണിമുടക്കുകയാണ്. വികസനം മുന്നേറ്റ ജാഥ ഇന്ന് പൂർണ്ണമായും നിർത്തിവച്ചുകൊണ്ട് ഐതിഹാസികമായ പൊതു പണിമുടക്കിനൊപ്പമാണ്. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ വടക്കൻ മേഖല ജാഥ ക്യാപ്റ്റൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ദേശീയ പൊതു പണിമുടക്കിനെ അഭിവാദ്യം ചെയ്തുകൊണ്ട് കോട്ടക്കലിൽ സഖാക്കളോട് സംസാരിച്ചു.

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും