Skip to main content

ബിജെപിക്ക് ഭരണം നേടാൻ ബിജെപി തന്നെ ജയിക്കേണ്ടതില്ല കോൺഗ്രസ് ജയിച്ചാലും മതി എന്ന കൃത്യമായ പദ്ധതിയാണ് കേരളത്തിലും നടപ്പിലാകുന്നത്

രാജ്യത്ത് കോൺഗ്രസ്‌ വിട്ട് ബിജെപിയിലേക്ക് വരിവരിയായി പോയ നേതാക്കന്മാരുടെ പേരുകൾ എഴുതി തീർക്കണമെങ്കിൽ നിരവധി പേപ്പറുകൾ വേണ്ടി വരും. ഇന്നത്തെ ബിജെപി നേതാക്കന്മാരിൽ ഭൂരിപക്ഷവും പഴയ കോൺഗ്രസ് നേതാക്കന്മാരാണ്. മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, പിസിസി പ്രസിഡന്റുമാർ, സംസ്ഥാന മന്ത്രിമാർ തുടങ്ങി ആയിരക്കണക്കിന് പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ ചുരുങ്ങിയ കാലം കൊണ്ട് ബിജെപിയുടെ ഭാഗമായി മാറി.
കോൺഗ്രസിനെ പൂർണ്ണമായോ ഭാഗികമായോ വിലയ്ക്കെടുത്താണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വളർന്നിട്ടുള്ളത്. കേരളത്തിലും ബിജെപി സ്വീകരിച്ചിട്ടുള്ള തന്ത്രമതാണ്. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ, മുൻ പി എസ് സി ചെയർമാൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, നിരവധി ദേശീയ- സംസ്ഥാന സംസ്ഥാന നേതാക്കന്മാർ തുടങ്ങിയവരെ ഇതിനകം തന്നെ ബിജെപി കൂറുമാറ്റിക്കഴിഞ്ഞു.
അരുണാചൽ പ്രദേശിലും ഗോവയിലും മറ്റും ചെയ്തതുപോലെ കോൺഗ്രസിനെ അപ്പാടെ വിലകൊടുത്തു വാങ്ങുക എന്ന തന്ത്രമാണ് ഇപ്പോൾ ബിജെപി കേരളത്തിൽ പരീക്ഷിക്കാൻ തുടങ്ങുന്നത്. കോൺഗ്രസായി വിജയിച്ചു വരുന്നവരെ പൂർണ്ണമായി വിലയ്ക്കെടുത്ത് ബിജെപിയാക്കി മാറ്റുക. തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ കണ്ടത് അതാണ്. ജില്ലയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കന്മാരുടെ കാർമികത്വത്തിലാണ് ഒരു പഞ്ചായത്തിലെ മുഴുവൻ കോൺഗ്രസ് ജനപ്രതിനിധികളും ഒറ്റരാത്രികൊണ്ട് ബിജെപി ആയത്.
ബിജെപിക്ക് ഭരണം നേടാൻ ബിജെപി തന്നെ ജയിക്കേണ്ടതില്ല കോൺഗ്രസ് ജയിച്ചാലും മതി എന്ന കൃത്യമായ പദ്ധതിയാണ് നടപ്പിലാകുന്നത്. ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ ബിജെപി തയ്യാറെടുക്കുന്നു എന്നാണ് അറിയുന്നത്. ഈ രാഷ്ട്രീയ അധാർമികതയെ കേരളം കരുതിയിരിക്കണം.

 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.