Skip to main content

സഖാവ് നായനാരുടെ സ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതം നമുക്കു പ്രചോദനമാകട്ടെ

ഇന്നു സഖാവ് ഇ കെ നായനാരുടെ സ്മരണ ദിനം. മലയാളികളുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ രാഷ്ട്രീയ നായകൻ, കേരളത്തെ ഉഴുതുമറിച്ച കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, നവകേരളത്തിന് അടിത്തറ പാകിയ ക്രാന്തദർശിയായ ഭരണാധികാരി, നമ്മുടെ നാടിന്റെ ജനാധിപത്യ മതേതര സംസ്കാരത്തിന്റെ കാവൽക്കാരൻ തുടങ്ങി സഖാവ് നായനാർക്കായി ചരിത്രം രേഖപ്പെടുത്തിയ വിശേഷണങ്ങൾ അനവധിയാണ്. ജീവിത നിലവാര സൂചികകളിലെ പ്രഥമസ്ഥാനങ്ങൾ മുതൽ ഇന്ന് അതിദ്രുതം കേരളം കൈവരിച്ചുകൊണ്ടിരിക്കുന്ന വികസനത്തിന്റേയും വളർച്ചയുടേയും ഓരോ നാഴികക്കല്ലിലും അദ്ദേഹത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ നായനാർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. തന്റെ ഇരുപതാമത്തെ വയസ്സിലാണ് സഖാവ് കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമാകുന്നത്. തുടർന്ന് കർഷകരുടേയും തൊഴിലാളികളുടേയും സമരങ്ങളിലെ നേതൃസാന്നിധ്യമായി അദ്ദേഹം മാറി. കയ്യൂരും മൊറാഴയും ഉൾപ്പെടെ വിപ്ലവസ്മരണകൾ തുടിക്കുന്ന പോരാട്ടങ്ങളുടെ ഭാഗമായി.
പാർടിയുടെ വളർച്ചയിൽ നിസ്തുലമായ പങ്കാണ് നായനാർക്കുള്ളത്. പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം അചഞ്ചലനായി നിന്നു സഖാക്കൾക്ക് ആത്മധൈര്യം പകരാൻ അദ്ദേഹം മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ഇടതുപക്ഷത്തിന്റേയും വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിച്ച സഖാവ് നായനാർ വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ജനപ്രതിനിധി എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും സഖാവ് നൽകിയ സംഭാവനകൾക്ക് നാട് ഇന്നും കടപ്പെട്ടിരിക്കുന്നു.
സഖാവ് നായനാരുടെ ഈ സ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതം നമുക്കു പ്രചോദനമാകട്ടെ. ജനാധിപത്യത്തിനു വെല്ലുവിളിയായി മാറുന്ന വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധമുയർത്താൻ ആ ഓർമ്മകൾ ഊർജ്ജം പകരട്ടെ. സമത്വവും നീതിയും പുലരുന്ന ലോകത്തിനായി പൊരുതാൻ അവ കരുത്തായി മാറട്ടെ. അഭിവാദ്യങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.