Skip to main content

മലയാളസിനിമ കണ്ട അസാധാരണ പ്രതിഭാശാലികളിൽ ഒരാളായിരുന്നു ഷാജി എൻ കരുൺ, അദ്ദേഹത്തിന് ദുഃഖം നിറഞ്ഞ ആദരാഞ്ജലി

മലയാളസിനിമ കണ്ട അസാധാരണ പ്രതിഭാശാലികളിൽ ഒരാളായിരുന്നു ഷാജി എൻ കരുൺ. അരവിന്ദന്റെ ഛായാഗ്രാഹകനായി പ്രവർത്തനം ആരംഭിച്ച അദ്ദേഹം ക്യാമറയുടെ കണ്ണുകളിലൂടെയാണ് ലോകത്തെ കണ്ടത്. അതാണ് അമ്പതോളം സിനിമകൾക്ക് ക്യാമറ എടുത്ത ഷാജിയെ പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക് തുടങ്ങിയ ദൃശ്യപ്രധാനമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിലേക്ക് നയിച്ചത്. മലയാളസിനിമയുടെ ഖ്യാതി രാജ്യാന്തരങ്ങളിൽ എത്തിച്ച അദ്ദേഹം പുരോഗമന പ്രസ്ഥാനങ്ങളോടുള്ള തന്റെ പ്രതിബദ്ധത എന്നും ഉയർത്തിപ്പിടിച്ചു. അന്തരിക്കുമ്പോൾ പുരോഗമന കലാസാഹിത്യ സംഘം അധ്യക്ഷൻ ആയിരുന്നു. ഷാജി എൻ കരുണിന് എന്റെ ദുഃഖം നിറഞ്ഞ ആദരാഞ്ജലി.
 

കൂടുതൽ ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.