Skip to main content

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് 68 വർഷം

സഖാവ് ഇഎംഎസിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ ആദ്യത്തെ മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഇന്നേക്ക് 68 വർഷം. 1957 ഏപ്രില്‍ അഞ്ചിനായിരുന്നു കമ്മ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകിയ ആ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റ് ഒരാഴ്ചയ്ക്കകം തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ഒന്നാം ഇഎംഎസ് സർക്കാർ ചുരുങ്ങിയ കാലം കൊണ്ട് ഭൂപരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലുമുൾപ്പെടെയുള്ള വിപ്ലവകരമായ നിയമ നിർമ്മാണങ്ങളാണ് നടത്തിയത്.
ഇന്നു കേരളമനുഭവിക്കുന്ന സകല നേട്ടങ്ങളുടെയും ജനങ്ങൾക്ക് അനുഭവവേദ്യമായ അവകാശങ്ങളുടെയും അടിത്തറ ഒന്നാം ഇഎംഎസ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളാണ്. ആ സർക്കാർ നൽകിയ ഉറച്ച അടിത്തറയിൽ നിന്നുമാണ് കേരളത്തിന്റെ വികസന ബദൽ ലോകത്തിന് മാതൃകയായി മാറിയതും. ഇഎംഎസ് സർക്കാർ കാട്ടിയ പാതയിലൂടെ തന്നെയാണ് ഇപ്പോൾ എൽഡിഎഫ് സർക്കാർ മുന്നോട്ടു പോവുന്നത്.
25 വര്‍ഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത മധ്യവരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ലോക നിലവാരത്തിലേക്കുയരുകയാണ്.
കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനും വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കാനുമുള്ള ഇടപെടലുകളാണ് നടത്തി വരുന്നത്.
വികസനകാര്യത്തിൽ ആരും പുറന്തള്ളപ്പെട്ടുപോവരുതെന്ന ഉറച്ച ബോധ്യമാണ് സർക്കാരിനുള്ളത്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കപ്പെടുന്ന രാജ്യത്തെ ഏക സംസ്‌ഥാനമാണിന്ന് കേരളം. 2025 നവംബര്‍ 1 ഓടെ കേരളം അതിദരിദ്രരരില്ലാത്ത സംസ്ഥാനമായി മാറുകയാണ്. ലൈഫ് പദ്ധതിക്കു കീഴിൽ സർക്കാർ നിർമിച്ച വീടുകളുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്കെത്തുകയുമാണ്. ഇങ്ങനെ സമഗ്രവും സർവതല സ്പർശിയുമായ ജനപക്ഷ വികസനമാണ് കേരളത്തിലിപ്പോൾ യഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. നവ കേരളത്തിലേക്കുള്ള പ്രയാണത്തിൽ ഒന്നാം ഇഎംഎസ് സർക്കാരിന്റെ ഓർമ്മ നമുക്കു കരുത്തു പകരുക തന്നെ ചെയ്യും.
 

കൂടുതൽ ലേഖനങ്ങൾ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹം

സ. പിണറായി വിജയൻ

എറണാകുളം - ബംഗളൂരു വന്ദേ ഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്‍വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.