Skip to main content

ചൂഷണങ്ങളിൽ നിന്നുള്ള വിമോചനത്തിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങൾക്ക് ധൈഷണികവും ശാസ്ത്രീയവുമായ പ്രത്യയശാസ്ത്ര അടിത്തറ നൽകി എന്നതാണ് കാൾ മാർക്സിന്റെ ഏറ്റവും പ്രധാന സംഭാവന

കാൾ മാർക്‌സിന്റെ വിയോഗത്തിന് 142 വർഷങ്ങൾ പൂർത്തിയാവുകയാണ്. ചൂഷണങ്ങളിൽ നിന്നുള്ള വിമോചനത്തിനായി മനുഷ്യർ നടത്തുന്ന പോരാട്ടങ്ങൾക്ക് ധൈഷണികവും ശാസ്ത്രീയവുമായ പ്രത്യയശാസ്ത്ര അടിത്തറ നൽകി എന്നതാണ് കാൾ മാർക്സിന്റെ ഏറ്റവും പ്രധാന സംഭാവന. മുതലാളിത്ത വ്യവസ്ഥിതിയെ ഇഴകീറി പരിശോധിച്ച മാർക്സ് അതെങ്ങനെ കോടാനുകോടി വരുന്ന തൊഴിലാളിവർഗത്തെ അടിമതുല്യമാക്കുന്നു എന്ന് തുറന്നു കാണിച്ചു. മനുഷ്യ സമൂഹത്തിന്റെ ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണെന്ന് വിശദമാക്കിയ കാൾ മാർക്സ് ലോകത്തിന്റെ ഭാവിയിലേയ്ക്ക് വെളിച്ചം വീശുകയും ചെയ്തു. തൊഴിലാളി വർഗ മുന്നേറ്റത്തിലൂടെ സോഷ്യലിസം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തി. രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും കലയും ഭാഷയും ഉൾപ്പെടെ മനുഷ്യ സംസ്കാരത്തിന്റെ സമസ്തമേഖലകളേയും ആഴത്തിൽ മനസ്സിലാക്കാനുതകുന്ന ദർശനമായി മാർക്സിസം വളർന്നു. അത് മാനവിക വിമോചനത്തിനുള്ള ദാർശനികായുധമായി മാറി.
മുതലാളിത്ത പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയും സാമ്രാജ്യത്വമുയർത്തുന്ന ഭീഷണി കൂടുതൽ ശക്തമാവുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ കാൾ മാർക്സിന്റെ ചിന്തകളുടെ പ്രസക്തിയേറുകയാണ്. മുതലാളിത്ത രാജ്യങ്ങളിൽ പോലും മാർക്സിന്റെ ആശയങ്ങൾ ജനങ്ങൾ കൂടുതൽ താല്പര്യത്തോടെ പഠിക്കാൻ ശ്രമിക്കുന്നു. മാർക്സ് പകർന്നു തന്ന വെളിച്ചം നമ്മുടെ ലോകവീക്ഷണത്തെ കൂടുതൽ വ്യക്തവും കണിശവും ആക്കുമെന്ന് ലോകം തിരിച്ചറിയുകയാണ്. മാറ്റത്തിനായുള്ള സമരങ്ങൾക്ക് അവ ദിശാബോധം പകരുന്നു. ആ ചിന്തകളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പഠിക്കാനും രാഷ്ട്രീയത്തിൽ പകർത്താനും നമുക്ക് സാധിക്കണം. ആ ശ്രമങ്ങൾക്ക് കരുത്തു പകരുമെന്ന് മാർക്സിന്റെ സ്മരണകൾക്കു മുന്നിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. അഭിവാദ്യങ്ങൾ.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.