Skip to main content

സഖാവ് കാൾ മാർക്‌സ് മരണപ്പെട്ടിട്ട് 142 വർഷങ്ങൾ പൂർത്തിയാകുന്നു

സഖാവ് കാൾ മാർക്‌സ് മരണപ്പെട്ടിട്ട് ഇന്നേക്ക് 142 വർഷങ്ങൾ പൂർത്തിയാകുന്നു. 1818 മുതൽ 1883 വരെയുള്ള തന്റെ ജീവിതകാലത്തിനുള്ളിൽ ദാർശനിക രംഗത്തും സാമ്പത്തിക ശാസ്‌ത്രത്തിലും അദ്ദേഹം ലോകത്തിനായി നൽകിയ സംഭാവനകൾ ദേശ‐കാലാതിർത്തികളെ അതിജീവിച്ച് ഇന്നും ചൂഷണരഹിത വ്യവസ്ഥക്കായുള്ള വിപ്ലവ പ്രവർത്തനങ്ങൾക്ക്‌ വഴികാട്ടുകയാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ വിമോചനത്തിനായി ധൈഷണികവും വിപ്ലകരവുമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ മാനവ ചരിത്രത്തെ തന്നെ തിരുത്തിക്കുറിച്ച മഹാനായ വിപ്ലവകാരിയാണ് കാൾ മാർക്‌സ്. നാളിതുവരെ നിലനിന്നിട്ടുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ അദ്ദേഹം എഴുതി. വർഗ്ഗസമരത്തിലൂടെ ചൂഷണരഹിതമായ പുതിയ ലോകം കെട്ടിപ്പടുക്കാനാവുമെന്ന് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തോട് മാർക്സ് ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള മർദ്ദിത ജനവിഭാഗം തങ്ങളുടെ വിമോചന പ്രത്യയശാസ്ത്രമായാണ് ഇന്ന് മാർക്സിസത്തെ കാണുന്നത്.
അദ്ധ്വാനിക്കുന്ന മനുഷ്യര്‍ ചൂഷണത്തിനുവിധേയരാണെന്നും ആ ചൂഷണമാണ് മുതലാളിത്തത്തെ നിലനിർത്തുന്നതെന്നും മാർക്സ് വിലയിരുത്തി. സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തിയാണ് വർഗ്ഗസമരമെന്നും മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം വർഗ്ഗസമരത്തിലൂടെയാവുമെന്നും മാർക്സ് തന്റെ എഴുത്തുകളിൽ എടുത്തുപറഞ്ഞു.

തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിലൂടെ മാത്രമേ മാനവരാശിയുടെ മോചനം സാധ്യമാവുകയുള്ളൂവെന്നും വർഗ്ഗബോധത്താൽ കണ്ണിചേർക്കപ്പെട്ട തൊഴിലാളിവർഗ്ഗം ചങ്ങലകളില്ലാത്ത പുതിയൊരു ലോകത്തെ സൃഷ്ടിക്കുമെന്നും മാർക്സ് വ്യക്തമാക്കി. നാം നിലനിൽക്കുന്ന ലോകം കൂടുതൽ അസമത്വവും ചൂഷണവും നിറഞ്ഞതായി മാറുകയാണ്. ഉല്പാദനോപകരണങ്ങൾ പൊതു ഉടമസ്ഥതയിലുള്ളതും ചൂഷണരഹിതവുമായ ലോകത്തിനായി മാർക്സിസത്തിലൂന്നി ലോകമാകെ അടിസ്ഥാന വർഗ്ഗപോരാട്ടങ്ങൾ ശക്തിപ്പെടുന്ന ഒരു കാലഘട്ടത്തിൽ കൂടിയാണ് നാമുള്ളത്. അന്താരാഷ്ട്ര ധനമൂലധനത്തിനും സാമ്രാജ്യത്വത്തിനുമെതിരെ തൊഴിലാളി വർഗ്ഗം ഇന്നും സമരം തുടരുകയാണ്. കാൾ മാർക്സിന്റെ വാക്കുകളാണ് അവർക്കുള്ള ഊർജ്ജവും ഉൽപ്രേരണവും. ചൂഷണാത്മകമായ വ്യവസ്ഥ തുടരുന്നിടത്തോളം മാർക്സും മാർക്സിസവും അജയ്യമായി തുടരും. 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.