Skip to main content

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനം

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനം. ഇത് ക്ഷമിക്കാൻ പറ്റാത്തതാണ്. കോർപ്പറേറ്റുകൾക്ക് കോടികൾ ആനുകൂല്യങ്ങൾ കോരിച്ചൊരിയുന്നവർ ഈ അരികുവല്കൃത സമൂഹത്തോട് കാണിച്ച അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതാണ്.

ഭിന്നശേഷി മേഖലയിലെ സംഘടനകളും സാമൂഹ്യപ്രവർത്തകരും ഒന്നടങ്കം ദീർഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബജറ്റ് നീക്കിവെപ്പ് ആവശ്യത്തെ പുറംകാൽ കൊണ്ട് തട്ടി തെറിപ്പിച്ചിരിക്കുകയാണ് ബജറ്റിൽ. നാമമാത്രമായ വർദ്ധനമാത്രം ഭിന്നശേഷി ശാക്തീകരണത്തിനായുള്ള വകുപ്പുതല പ്രവർത്തനങ്ങൾക്ക് നീക്കിവച്ച് ഭിന്നശേഷി സഹോദരങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിശ്രമമാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. ആകെ ബജറ്റ് വിഹിതത്തിൻ്റെ 0.025 ശതമാനം മാത്രമാണ് ഈ മേഖലക്കായുള്ള നീക്കിവെപ്പെന്നത് ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങളോടുള്ള തുറന്ന അവജ്ഞ വിളിച്ചോതുന്നതാണ്.

കേന്ദ്ര സർക്കാർ അഭിമാനപദ്ധതിയായി അവതരിപ്പിച്ചു പോരുന്ന ആക്സസിബിൾ ഇന്ത്യ ക്യാമ്പയിനിനെയും ഭിന്നശേഷി അവകാശ നിയമത്തിൻ്റെ നടത്തിപ്പിനെയും പുല്ലുവില കല്പിക്കാത്ത സമീപനമാണ് ബജറ്റ് വിഹിതം നോക്കിയാൽ കാണുക. ഈ പ്രവർത്തനങ്ങൾക്ക് 2022-23 ബജറ്റിൽ അനുവദിച്ചതിൻ്റെ പകുതിയിൽ താഴേക്ക് കുറച്ചിരിക്കുകയാണ് ഈ ബജറ്റിലെ വിഹിതം.

കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള നീക്കിവെപ്പിലും വലിയ വെട്ടിച്ചുരുക്കലാണ് നടത്തിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു ചൂണ്ടിക്കാട്ടി. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായുള്ള ക്ഷേമ ഫണ്ടിൽ തുടർച്ചയായ രണ്ടു വർഷങ്ങളിൽ കുത്തനെ ഇടിവു വന്നതിനെപ്പറ്റി സാമ്പത്തിക സർവ്വേ മുന്നറിയിപ്പു നൽകിയിരുന്നതും കേന്ദ്രബജറ്റിൽ പാടെ അവഗണിച്ചു.

നാമമാത്രമായ സ്ഥാപനങ്ങൾക്ക് നേരിയ വിഹിതവർദ്ധന വരുത്തിയതുകൊണ്ട് മറച്ചുവെക്കാവുന്നതും മറികടക്കാവുന്നതുമായ പ്രതിസന്ധിയല്ല ഈ ബജറ്റ് മൊത്തത്തിൽ ഭിന്നശേഷി ക്ഷേമ പ്രവർത്തന മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. അതി തീവ്രമായ പ്രതിസന്ധിയിലേക്ക് ഭിന്നശേഷിക്ഷേമ പ്രവർത്തനങ്ങളാകെ പതിക്കുമെന്ന് വ്യക്തമാക്കിത്തരികയാണ് ഈ ബജറ്റ്.

പാവപ്പെട്ടവരോടും അരികുവല്കൃതരോടുമുള്ള പരിഗണന തൊട്ടുതീണ്ടാത്തതിന് മകുടോദാഹരണമാണ് ഇന്ദിര ഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതിയ്ക്കുള്ള വിഹിതം തെല്ലു പോലും കൂട്ടാതെയുള്ള ബജറ്റ് പ്രഖ്യാപനം. പെൻഷൻ വർധന നിർബന്ധമായും വേണമെന്ന പാർലമെണ്ടറി സ്ഥിരംസമിതി യുടെ ശുപാർശകളെ പോലും കാറ്റിൽ പറത്തിയിരിക്കുകയാണ് ധനമന്ത്രി ബജറ്റിൽ. 2012ൽ നൽകിപ്പോരുന്ന മുന്നൂറുരൂപയാണ് ഈ ബജറ്റിനു ശേഷവും പെൻഷനായി ഇവർക്ക് ലഭിക്കുക. വേണ്ടത്ര തൊഴിലവസരം ലഭ്യമല്ലാത്തവരായ ഭിന്നശേഷി ജനതയുടെ ഏകാശ്രയമായ പെൻഷനോടുള്ള ഈ സമീപനം നടുക്കമുളവാക്കുന്നതാണ്.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ