Skip to main content

മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടം നേടിയ ജനനായകനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളിയുമായിരുന്നു സഖാവ് നായനാർ

ഇന്നു സഖാവ് ഇ.കെ. നായനാരുടെ സ്മരണ ദിനമാണ്. മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടം നേടിയ ജനനായകനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പോരാളിയുമായിരുന്നു സഖാവ് നായനാർ. ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം കേരളത്തിന്റെ ചരിത്രത്തിൻറെ ഒരു പ്രധാന ഭാഗമാണ്.

സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന നായനാർ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രാഷ്ട്രീയജീവിതം ആരംഭിച്ചു. തുടർന്ന് തൊഴിലാളികളുടെയും കർഷകരുടെയും അവകാശസമരങ്ങളിൽ സജീവ സാന്നിധ്യമായി മാറി. കയ്യൂരും മൊറാഴയും അടക്കമുള്ള സമരനിലങ്ങളിലെ പോരാട്ട അനുഭവങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിന് ശക്തമായ അടിത്തറയായി.

പ്രതിസന്ധിഘട്ടങ്ങളിൽ പതറാതെ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുകയും സഖാക്കൾക്ക് ആത്മവിശ്വാസം പകരുകയും ചെയ്ത നേതാവായിരുന്നു സഖാവ് നായനാർ. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രവർത്തിച്ച അദ്ദേഹം വർഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു.

മുഖ്യമന്ത്രി എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കേരളത്തിന്റെ വികസനത്തിനും സാമൂഹിക പുരോഗതിക്കും വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നൽകിയത്. സാധാരണ ജനങ്ങളുടെ ജീവിതവുമായി ചേർന്നുനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയശൈലി ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു.

അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതവും മൂല്യങ്ങളും നമുക്കെല്ലാവർക്കും പ്രചോദനമാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ആ ഓർമ്മകൾ കൂടുതൽ കരുത്തുപകരും.

 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.