Skip to main content

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.

സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ മഹത്തായ പൈതൃകമുള്ള പൊന്നാനിയിൽ ആയിരുന്നു ഇമ്പിച്ചിബാവയുടെ ജനനം. കോഴിക്കോട് സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ സ്റ്റുഡൻസ് ഫെഡറേഷൻ പ്രവർത്തനങ്ങളിൽ വ്യാപ്തനായി. ചെറുപ്രായത്തിൽ തന്നെ പൊതുരംഗത്തേക്ക് വന്നു. കോൺഗ്രസിനകത്ത് ഇടതുപക്ഷമായി പ്രവർത്തിച്ചിരുന്ന സോഷ്യലിസ്റ്റ് കോൺഗ്രസ് പാർടിയുടെ പ്രവർത്തകനായി. പിന്നീട് കമ്മ്യൂണിസ്റ്റ് പാർടി അംഗമായി. ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു ആദ്യ ജയിൽവാസം. കമ്മ്യൂണിസ്റ്റ് പാർടിയുമായി ബന്ധമുള്ളയാളെന്ന നിലയിൽ പാർടി നിരോധനം പിൻവലിക്കപ്പെടുന്നത് വരെ അദ്ദേഹത്തിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. 1942 ജൂലൈ 23ന് നിരോധനം പിൻവലിക്കപ്പെട്ട ശേഷം മാത്രമാണ് പുറത്തിറങ്ങാനായത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ പൊന്നാനി താലൂക്ക് ഓഫീസ് സെക്രട്ടറിയായിരുന്ന അദ്ദേഹം കരിഞ്ചന്തയ്ക്ക് കൂട്ടുനിന്ന പൊന്നാനി തഹസിൽദാർക്കെതിരെ പ്രസംഗിച്ചതിന്റെ പേരിൽ അധികാരികൾ കേസിൽകുടുക്കി. അങ്ങനെ വീണ്ടും ജയിൽവാസം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1948 മാർച്ചിൽ കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടപ്പോൾ അറസ്റ്റ് വാറണ്ട് വന്ന ഇമ്പിച്ചബാവ ഒളിവിൽ പോയി.

1956 തെക്കേ മലബാർ ജില്ലാ കമ്മിറ്റി അംഗമായി 1957ൽ പാലക്കാട് ജില്ലയുടെ പ്രഥമ സെക്രട്ടറിയായി. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർടി നാഷണൽ കൗൺസിൽ അംഗമായിരുന്നു. 1964 ഏപ്രിൽ 11ന് സിപിഐ നാഷണൽ കൗൺസിൽ ബഹിഷ്കരിച്ച് ഇറങ്ങിയ 32 പേരിൽ ഒരാൾ ഇമ്പിച്ചബാവയായിരുന്നു. തുടർന്ന് മരണം വരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

1971-80 കാലയളവിൽ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. 1952 ൽ രാജസഭ അംഗമായി. 1967 മണ്ണാർക്കാട് നിന്ന് നിയമസഭാംഗമായി ഇഎംഎസ് മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. 91ൽ പൊന്നാനിയിൽ നിന്ന് നിയമസഭയിൽ എത്തി. 1962ൽ പൊന്നാനിയിൽ നിന്നും 1980ൽ കോഴിക്കോട്ട് നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1995 ഏപ്രിൽ രണ്ടു മുതൽ 8 വരെ ചണ്ഡീഗഢിൽ നടന്ന പതിനഞ്ചാം പാർടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങുമ്പോൾ രോഗം മൂർച്ഛിച്ച് ഡൽഹിയിൽ വെച്ചായിരുന്നു ആ വിപ്ലവകാരി വിടവാങ്ങിയത്. സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി. 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.