Skip to main content

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് 'ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് 'ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സഖാക്കൾ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മന്ത്രി എം സി സുധാകർ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഫെഡറലിസത്തിനു നേരെ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ കടന്നാക്രമണമാണ് മോദി സർക്കാർ നടത്തുന്നത്. സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും ധനപരവുമായ അവകാശങ്ങൾ പോലും അട്ടിമറിക്കപ്പെടുകയാണ്. ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ, എന്നാൽ സംസ്ഥാനങ്ങളെ വിധേയത്വത്തിലേയ്ക്ക് തള്ളിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാന വിരുദ്ധമായ കേന്ദ്ര സർക്കാരിന്റെ ഇത്തരം നീക്കൾക്കെതിരായ യോജിച്ച പോരാട്ട പ്രഖ്യാപനമായി സെമിനാർ മാറി.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.