Skip to main content

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണോത്ഘാടനം കൽപ്പറ്റയിൽ നടന്നു. ഈ ടൗൺഷിപ്പിൽ അവർക്കായി സുരക്ഷിത ഭവനങ്ങൾ ഒരുങ്ങും. അതോടൊപ്പം ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി, സ്പോർട്സ് ഹബ്, ഓപ്പൺ എയർ തിയറ്റർ തുടങ്ങി നിരവധി സൗകര്യങ്ങളും മികച്ച രീതിയിൽ സജ്ജമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും സന്നദ്ധസംഘടനകളും സുമനസ്സുകളായ വ്യക്തികളും നൽകുന്ന സഹായങ്ങളും മുഖേനയാണ് നിർമ്മാണത്തിനുള്ള തുക കണ്ടെത്തുന്നത്.

രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തിലും കേരളത്തെ കയ്യൊഴിയുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. 2,221 കോടി രൂപയാണ് പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും ആവശ്യമായി വരുന്നത്. പക്ഷേ, ദുരന്തമുണ്ടായി ദിവസങ്ങൾക്കുള്ളിൽ ആദ്യത്തെ മെമ്മോറാണ്ടം നൽകിയിട്ടും പി ഡി എൻ എ റിപ്പോർട്ട് നിശ്ചിത കാലാവധിയ്ക്കു മുൻപു സമർപ്പിച്ചിട്ടും സഹായങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.

ഈ അവഗണനയ്ക്ക് മുന്നിൽ മുട്ടു മടക്കാൻ കേരളം തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് ഇന്ന് നടന്ന ടൗൺഷിപ്പിൻ്റെ തറക്കല്ലിടൽ ചടങ്ങ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, ജാതിമതവർഗ വൈജാത്യങ്ങൾക്കെല്ലാം അതീതമായി ഈ നാട് ഒറ്റക്കെട്ടായി ദുരന്തബാധിതർക്കൊപ്പം നിൽക്കുമെന്ന പ്രഖ്യാപനമാണ് അവിടെ മുഴങ്ങിയത്. ഉറച്ച അടിത്തറയും ഉറപ്പുള്ള ചുമരുകളും ചോരാത്ത മേൽക്കൂരയുമുള്ള ജീവിതങ്ങൾ ആ ടൗൺഷിപ്പുകളിൽ ഉയരും. പുതിയ പ്രതീക്ഷകളാൽ അവ പ്രകാശിക്കും. സ്വപ്നങ്ങൾ യാഥാർഥ്യമാകും. മാനവികതയുടെയും മനുഷ്യസ്നേഹത്തിൻ്റേയും മാതൃക നമ്മൾ അവിടെ ഉയർത്തും.

സമയബന്ധിതമായി ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാക്കി പുനരധിവാസം സാധ്യമാക്കാൻ ആവശ്യമായ നടപടികളുമായി പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടു പോകും. ഈ ദൗത്യത്തിൽ സർക്കാരിനൊപ്പം അടിയുറച്ച് നിൽക്കുന്ന കേരള ജനതയോടു നന്ദി പറയുന്നു.

 

കൂടുതൽ ലേഖനങ്ങൾ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.