Skip to main content

കോൺഗ്രസ് നേതാക്കൻമാർക്ക് അഴിമതി ആയാലും കൊലപാതകം ആയാലും എന്തൊരു പ്രിവിലേജാണ് കേരളത്തിലെ മാധ്യമങ്ങൾ നൽകുന്നത്

പറയാതെ വയ്യ. കോൺഗ്രസ് നേതാക്കൻമാർക്ക് അഴിമതി ആയാലും കൊലപാതകം ആയാലും എന്തൊരു പ്രിവിലേജാണ് കേരളത്തിലെ മാധ്യമങ്ങൾ നൽകുന്നത്! അവരുടെ ചെയ്തികൾവച്ച് മറ്റാരുടെയും തെറ്റായ പ്രവർത്തനങ്ങളെ ന്യായീകരിക്കാനോ ഗൗരവം കുറച്ചുകാണാനോ ഞാൻ തുനിയില്ല. പക്ഷേ, ഇപ്പോൾ വയനാടിലെ കോൺഗ്രസ്സ് ജില്ലാ ട്രഷററും മകനും ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ ഏതൊരാളെയും ഞെട്ടിക്കേണ്ടതാണ്. പക്ഷേ, കോൺഗ്രസ് നേതാക്കൾക്ക് ഞെട്ടലില്ല, മാധ്യമങ്ങൾക്കുമില്ല. ഇരട്ട ആത്മഹത്യയ്ക്ക് പ്രത്യക്ഷ കാരണക്കാരായ എംഎൽഎയെയും ഡിസിസി പ്രസിഡന്റിനെയും കോൺഗ്രസും മാധ്യമങ്ങളും ചേർത്തു നിർത്തുകയായിരുന്നു.
ഇപ്പോളിതാ ആ നിർഭാഗ്യവാനായ മനുഷ്യന്റെ ആത്മഹത്യാ കുറിപ്പ് പുറത്തുവന്നിരിക്കുന്നു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റും കൂടി നടത്തിയ ബാങ്ക് നിയമന തട്ടിപ്പിൽ ഒടുവിൽ കുടുങ്ങിയത് ഡിസിസി ട്രഷറർ. എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് പലതവണ അദ്ദേഹം കോൺഗ്രസ്സ് നേതാക്കന്മാർക്ക് പിന്നാലെ നടന്നു. കെപിസിസി പ്രസിഡന്റിനോടും സഹായത്തിനായി കരഞ്ഞപേക്ഷിച്ചു. ആരും സഹായിച്ചില്ല, ഗത്യന്തരമില്ലാതെ അദ്ദേഹവും മകനും ആത്മഹത്യ ചെയ്തു. കോൺഗ്രസ്സിന്റെ ഒരു നേതാവും ആ ആത്മഹത്യ പോലും ഗൗരവത്തിലെടുത്തില്ല. പ്രതിയായ എംഎൽഎയോടൊപ്പം നിൽക്കും എന്നവർ പറയുകയും ചെയ്തു.
മനുഷ്യത്വം എന്നത് അയലത്തുകൂടി പോയിട്ടുള്ള ഒരാൾക്കും സാധിക്കാത്ത വിധം ആത്മഹത്യ കുറിപ്പിനെപോലും അവർ തള്ളിപ്പറഞ്ഞു. ‘ഇത് ആത്മഹത്യ കുറിപ്പാണോയെന്ന് ആർക്കറിയാം” എന്നാണ് ഒരു നേതാവ് പറഞ്ഞത്. അച്ചനും മകനും നഷ്ടപ്പെട്ട കോൺഗ്രസ്സ് നേതാവിന്റെ കുടുംബത്തെ ഇങ്ങനെ ആക്ഷേപിക്കാൻ എങ്ങനെയാണ് മനസുവരുന്നത്?
ആത്മഹത്യ കുറിപ്പ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവർക്ക് അയച്ചു കൊടുത്തു. പത്തു ദിവസം കാത്തിരിക്കണമെന്നും എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം പോലീസിനും മാധ്യമങ്ങൾക്കും നൽകണമെന്നുമാണ് ആത്മഹത്യ ചെയ്ത എൻ.എം. വിജയൻ ബന്ധുക്കളോട് നിർദ്ദേശിച്ചിരുന്നത്. കോൺഗ്രസിനോട് മേൽപ്പറഞ്ഞ നേതാക്കൾക്കൊന്നും ഇല്ലാത്ത കൂറ് ആ മനുഷ്യന് ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.
കത്തുകിട്ടി പത്തുദിവസം കഴിഞ്ഞിട്ടും ഒരു കോൺഗ്രസ്സ് നേതാവും പ്രശ്നത്തിൽ ഇടപെടുകയോ ഫോണിൽ പോലും ബന്ധപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് അവർ കുറിപ്പ് പ്രസിദ്ധീകരണത്തിന് നൽകുന്നതെന്ന് മകൾ അറിയിച്ചു. ഒരു നേതാവും തിരിഞ്ഞുനോക്കിയില്ല. കത്ത് പുറത്തുവരും എന്ന് അറിഞ്ഞിട്ടുപോലും അനങ്ങിയില്ല. വന്നാലും ഞങ്ങൾക്കൊരു ചുക്കുമില്ലെന്ന ധാർഷ്ട്യം, മാധ്യമങ്ങൾ കയ്യിലുണ്ടെന്ന അഹങ്കാരം!
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.