Skip to main content

കേരളത്തിൽ പുതിയ മെഡിക്കൽ കോളേജുകൾ തടയുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നൽകി

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് തടയുന്ന കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവിയയ്ക്ക് കത്ത് നൽകി.

പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുമ്പോൾ "10 ലക്ഷം ജനസംഖ്യയ്ക്ക് 100 എംബിബിഎസ് സീറ്റുകൾ" എന്ന അനുപാതം പാലിക്കണം എന്ന പുതിയ വ്യവസ്ഥയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ വിജ്ഞാപനത്തിൽ ഉള്ളത്. ഈ ഏകപക്ഷീയമായ വ്യവസ്ഥ, നിലവിൽ ഈ അനുപാതത്തേക്കാൾ കൂടുതൽ എംബിബിഎസ് സീറ്റുകളുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും. ഇത് ദക്ഷിണേന്ത്യയിൽ മൊത്തമായി പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന ഫലമാണ് ഉണ്ടാക്കുക. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിൽ സർക്കാരിന്റെ നിക്ഷേപം വർധിപ്പിക്കുന്നതിനു പകരം പുതിയ മെഡിക്കൽ കോളേജുകളുടെ സാധ്യത തന്നെ ഇല്ലാതാക്കുന്ന വിജ്ഞാപനം തികച്ചും ജനവിരുദ്ധമാണ്.

കേരളത്തിൽ നിലവിൽ 10 ലക്ഷം ജനസംഖ്യയിൽ 131 എംബിബിഎസ് സീറ്റുകളാണുള്ളത്. ജീവിതശൈലി രോഗങ്ങളുടെ വർധിച്ച ഭാരവും വർധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് സംസ്ഥാനത്തിന് കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും ആവശ്യമുണ്ട്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന ശക്തമായ വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള മികച്ച സാധ്യതകളും സംസ്ഥാനത്തിനുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ അവരുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, മുകളിൽ നിന്ന് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പുരോഗതിയെ തന്നെ ബാധിക്കും. വികസിത ആരോഗ്യ വിദ്യാഭ്യാസം ഒരുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ തന്നെ ഭാവിയും സംരക്ഷിക്കുന്നതിന് ഈ നിരോധനം അടിയന്തിരമായി പിൻവലിക്കണമെന്നും സ. വി ശിവദാസൻ എംപി കത്തിലൂടെ ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.