Skip to main content

പൊതുസർക്കാർ കടത്തിൽ 71 ശതമാനവും എടുക്കുന്നത് കേന്ദ്രം

പൊതുസർക്കാർ കടത്തിൽ 71 ശതമാനവും എടുക്കുന്നത് കേന്ദ്രസർക്കാരാണെന്നത് രാജ്യസഭയിൽ സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം നൽകിയ മറുപടി വ്യക്തമാക്കുന്നു.

പൊതുസർക്കാർ കടത്തിൽ എഴുപത് ശതമാനവും എടുക്കുന്നത് കേന്ദ്രസർക്കാരാണ് എന്നത് മാധ്യമങ്ങൾ മറച്ചു വെക്കുന്ന യാഥാർഥ്യമാണ്. കേരളത്തിന്റെ കടത്തെപ്പറ്റി വലിയ വാർത്തകൾ വരുമ്പോഴും, എല്ലാ സംസ്ഥാനങ്ങളുടെയും ആകെ കടത്തിന്റെ ഇരട്ടിയിലധികമാണ് കേന്ദ്രം വാങ്ങിക്കൂട്ടുന്നത് എന്നത് വാർത്തയാവുന്നില്ല.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ, ചിലവിന്റെ 75 ശതമാനവും സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരുകൾക്ക് നികുതിവിഹിതവും ധനസമാഹരണ മാർഗങ്ങളും നിഷേധിക്കപെടുന്നു.

ഇതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾ ലാഭാന്വേഷികൾക്ക് തുറന്നു കൊടുക്കുക എന്നതാണ് ബിജെപി സർക്കാറിന്റെ ഗൂഢലക്ഷ്യം. ജനവിരുദ്ധമായ ഈ അജണ്ട തുറന്നു കാണിക്കുന്നതാണ് പൊതുസർക്കാർകടത്തെക്കുറിച്ചുള്ള ഈ കണക്കുകൾ.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.