Skip to main content

പൊതുസർക്കാർ കടത്തിൽ 71 ശതമാനവും എടുക്കുന്നത് കേന്ദ്രം

പൊതുസർക്കാർ കടത്തിൽ 71 ശതമാനവും എടുക്കുന്നത് കേന്ദ്രസർക്കാരാണെന്നത് രാജ്യസഭയിൽ സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം നൽകിയ മറുപടി വ്യക്തമാക്കുന്നു.

പൊതുസർക്കാർ കടത്തിൽ എഴുപത് ശതമാനവും എടുക്കുന്നത് കേന്ദ്രസർക്കാരാണ് എന്നത് മാധ്യമങ്ങൾ മറച്ചു വെക്കുന്ന യാഥാർഥ്യമാണ്. കേരളത്തിന്റെ കടത്തെപ്പറ്റി വലിയ വാർത്തകൾ വരുമ്പോഴും, എല്ലാ സംസ്ഥാനങ്ങളുടെയും ആകെ കടത്തിന്റെ ഇരട്ടിയിലധികമാണ് കേന്ദ്രം വാങ്ങിക്കൂട്ടുന്നത് എന്നത് വാർത്തയാവുന്നില്ല.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ, ചിലവിന്റെ 75 ശതമാനവും സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരുകൾക്ക് നികുതിവിഹിതവും ധനസമാഹരണ മാർഗങ്ങളും നിഷേധിക്കപെടുന്നു.

ഇതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾ ലാഭാന്വേഷികൾക്ക് തുറന്നു കൊടുക്കുക എന്നതാണ് ബിജെപി സർക്കാറിന്റെ ഗൂഢലക്ഷ്യം. ജനവിരുദ്ധമായ ഈ അജണ്ട തുറന്നു കാണിക്കുന്നതാണ് പൊതുസർക്കാർകടത്തെക്കുറിച്ചുള്ള ഈ കണക്കുകൾ.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.