Skip to main content

അടിച്ചമർത്തലല്ല ആവിഷ്‌കാരത്തിനുള്ള അവസരം നൽകുന്നതാണ്‌ ജനാധിപത്യം

വ്യത്യസ്തതകളെയും വിമതസ്വരങ്ങളെയും അടിച്ചമർത്തുമ്പോഴല്ല അവ ആവിഷ്‌കരിക്കാനുള്ള അവസരം നൽകുമ്പോഴാണ്‌ ജനാധിപത്യം അർഥപൂർണമാകുന്നത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി നേരിട്ട്‌ വിജയം നേടിയ ചരിത്രം രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക്‌ അവകാശപ്പെടാനുണ്ട്‌. സങ്കുചിത താൽപ്പര്യങ്ങൾ മുൻനിർത്തി ചില ഡോക്യുമെന്ററികളുടെ പ്രദർശനാനുമതി നേടിയെടുത്ത ചരിത്രമുള്ളവരാണ്‌ നാം. സമൂഹത്തിലെ നേർക്കാഴ്‌ചകളെ വരച്ചുകാണിക്കുന്ന ഡോക്യുമെന്ററികളെ സമഗ്രാധിപത്യശക്തികൾക്ക്‌ ഭയമാണ്‌. അത്‌ അടിച്ചമർത്താനുള്ള എല്ലാ ശ്രമവും അവരിൽ നിന്നുണ്ടാകും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ജനുവരിയിൽ ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ച സംഭവം. തുടർന്ന്‌ ആ സ്ഥാപനത്തിന്റെ ഓഫീസുകളിൽ അന്വേഷണ ഏജൻസികളുടെ റെയ്‌ഡും നടന്നും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്‌ അഭിമാനിക്കുന്ന നമ്മുടെ പ്രതിച്ഛായക്ക്‌ കളങ്കമേൽപ്പിക്കുന്ന നടപടികളായിരുന്നു അവ. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 150 എന്ന പരിതാപകരമായ നിലയിലാണ്‌ രാജ്യം. അതിനെ ഒരുപടികൂടി താഴ്‌ത്തുകയാണ്‌ കേന്ദ്ര സർക്കാരിന്റെ ഈ നടപടി ചെയ്തത്‌. ഈ സാഹചര്യത്തിൽ ഐഡിഎസ്‌എഫ്‌എഫ്കെയുടെ പ്രസക്തി വർധിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.