Skip to main content

കേരളത്തിനുള്ള 1693.75 കോടി വെട്ടി കേന്ദ്രത്തിന്റെ കൊടും വഞ്ചന

കേന്ദ്രസർക്കാരിന്റെ ഉറപ്പ് മുഖവിലക്കെടുത്ത് യുജിസി ശമ്പളപരിഷ്‌കരണ കുടിശ്ശിക ഇനത്തിലും ക്ഷേമപെൻഷൻ ഇനത്തിലും കേരളം വിതരണം ചെയ്ത 1273 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിഷേധിച്ചിരിക്കുകയാണ്. ഇതു കൂടാതെ കേന്ദ്രം നൽകാനുള്ള ആരോഗ്യ ഗ്രാന്റിനത്തിൽ 331.6 കോടി രൂപയും നഗരസഭകൾക്കുള്ള ഗ്രാന്റിനത്തിൽ 89.12 കോടി രൂപയും കുടിശ്ശികയാണ്‌. ഇവകൂടി ചേർക്കുമ്പോൾ സംസ്ഥാനത്തിന് അവകാശപ്പെട്ട 1693.75 കോടി രൂപയാണ്‌ കേന്ദ്രം തട്ടിപ്പറിക്കുന്നത്‌.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോഴാണ്‌ കേരളജനതയോടുള്ള കേന്ദ്രത്തിന്റെ ഈ കൊടും ക്രൂരത. യുജിസി കുടിശ്ശിക ബാധ്യതയുടെ പകുതിത്തുകയായ 750.93 കോടി രൂപയാണ്‌ നിസ്സാരകാരണം പറഞ്ഞ്‌ സംസ്ഥാനത്തിന്‌ നിഷേധിച്ചിരിക്കുന്നത്. തുക അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട് ധനമന്ത്രി സ. കെ എൻ ബാലഗോപാൽ രണ്ടുതവണ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ നേരിൽക്കണ്ട്‌ നിവേദനം നൽകിയിരുന്നു. എന്നാൽ തുക നൽകാനാകില്ലെന്ന കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കത്ത്‌ ധനമന്ത്രിക്ക് ലഭിച്ചു.

കുടിശ്ശികയായി 1503.85 കോടി രൂപയാണ്‌ സംസ്ഥാനം വിതരണം ചെയ്‌തത്‌. സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണ കമീഷൻ ശുപാർശ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക നൽകാൻ 2018 ജൂലൈ ഏഴിനാണ്‌ കേന്ദ്രം നിർദേശിച്ചത്‌. ചെലവിന്റെ പകുതി കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കണമെന്നായിരുന്നു ധാരണ.

യുജിസി കുടിശ്ശിക കൂടാതെ ആറുലക്ഷത്തോളം അശരണരുടെ 27 മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷന്റെ തുച്‌ഛമായ കേന്ദ്രവിഹിതവും ഇതുവരെ നൽകിയിട്ടില്ല. 62 ലക്ഷം പേർക്ക്‌ കേരളം പ്രതിമാസം 1600 രൂപവീതം പെൻഷൻ നൽകുന്നതിൽ 6,01,316 പേർക്കാണ്‌ കേന്ദ്രത്തിന്റെ ചെറിയ വിഹിതമുള്ളത്‌. സംസ്ഥാനം ഇത് വിതരണം ചെയ്യുകയും പിന്നീട്‌ മടക്കി നൽകുമെന്നുമായിരുന്നു ധാരണ. ഇതിനാവശ്യമായ 522 കോടി രൂപ കേന്ദ്രം അനുവദിച്ചില്ല. 2021 ജനുവരി മുതൽ 2023 മാർച്ചുവരെയുള്ള കുടിശ്ശിക നൽകണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യത്തിൽ കേന്ദ്രത്തിന്‌ മിണ്ടാട്ടമില്ല.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.