Skip to main content

കെ റെയിൽ ജനങ്ങൾ ആഗ്രഹിക്കുന്നു

കെ റെയിൽ വേണമെന്ന നിലയിലേക്ക്‌ ജനമനസ്സ് പൂർണമായും എത്തിക്കഴിഞ്ഞു. കെ റെയിൽ പദ്ധതിയെ ചിലർ എതിർത്തത്‌ എന്തിനായിരുന്നു? വേഗം എത്തുന്നു എന്നതാണോ ഇവർക്ക്‌ വിഷമം? അതല്ല, ഇപ്പോൾ വികസനം നടക്കരുത്‌ എന്ന ചിന്തയാണോ? എന്തായാലും കെ റെയിലിനെ നഖശിഖാന്തം എതിർത്തവർ കാണേണ്ടത്‌ വന്ദേഭാരത്‌ വന്നപ്പോഴുള്ള ജനങ്ങളുടെ പ്രതികരണമാണ്‌. വേഗമുള്ള സഞ്ചാരം എല്ലാവരും ആഗ്രഹിക്കുന്നു. വന്ദേ ഭാരത് കേരളത്തിലെ വേഗസഞ്ചാരത്തിന്റെ പ്രശ്നം പരിഹരിച്ചില്ല.

ഞങ്ങൾമാത്രം വിചാരിച്ചാൽ കെ റെയിൽ നടപ്പാക്കാനാകില്ല. കേന്ദ്രാനുമതി ഇല്ലാതെ പദ്ധതി നടപ്പാക്കാനാകില്ല. പക്ഷേ, കേന്ദ്രം പ്രതികരിച്ചില്ല. പ്രതികരിച്ചപ്പോഴാകട്ടെ എതിരുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ പ്രയാസമായിരുന്നു. ഏതെങ്കിലുമൊരു കാലത്ത്‌ ഇത് അംഗീകരിക്കേണ്ടി വരുമെന്ന്‌ ഞങ്ങൾ അന്നേ വ്യക്തമാക്കിയതാണ്‌. ഇപ്പോഴിതാ അത്തരം ചിന്തയിലേക്ക്‌ എല്ലാവരും എത്തിയിരിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

പാചകവാതകത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കാനും വിലവർധനയുടെ ആഘാതം കുറയ്ക്കാനും കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടത് അനിവാര്യം

സ. പിണറായി വിജയൻ

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ട്. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്.

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദേശീയ പാത ഉദ്ഘാടന ചടങ്ങിൽ കേരളത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടത്തിന്റെ വിളംബരമാണ് ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ്. കക്ഷിരാഷ്ട്രീയത്തിനതീതമായാണ് പരിപാടിയെ കാണേണ്ടിയിരുന്നത്.

സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സഖാവ് ഇ എൻ മോഹൻദാസിന്റെ വേർപാട്‌ അത്യന്തം വേദനാജനകമാണ്‌. കഴിഞ്ഞ മാസം നടന്ന എൽഡിഎഫ്‌ വികസന മുന്നേറ്റ ജാഥയിലടക്കം ഇഎൻ സജീവമായി ഒപ്പമുണ്ടായിരുന്നു.

ലോകം ആദരിച്ചുപ്പോന്ന ചരിത്ര പണ്ഡിതനായിരുന്ന പ്രൊഫ. പണിക്കർ ഒരു സാംസ്കാരിക പോരാളിയുമായിരുന്നു

സ. എം എ ബേബി

പ്രൊഫ. കെ എൻ പണിക്കർ വിശ്രുതനായ ചരിത്രകാരനാണ്. ഇർഫാൻ ഹബീബ്, റൊമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര, എസ് ഗോപാൽ, ഹർബൻസ് മുഖ്യ തുടങ്ങി ലോകമറിയുന്ന ചരിതകാരന്മാരുടെ നിരയിലാണ് പണിക്കർ മാഷ് ഉൾപ്പെടുന്നത്.