Skip to main content

മോദിയുടെ ഭരണത്തിൽ ഇന്ത്യ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്

മൂന്നാംവട്ടം താൻ വിജയിച്ചാൽ ലോകത്തെ മൂന്നാമത് സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുമെന്ന് മോദി ജനങ്ങൾക്കു ഗ്യാരണ്ടി നൽകിയിരിക്കുകയാണ്. അതിനു മോദിയുടെ ഗ്യാരണ്ടിയൊന്നും വേണ്ട. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്യുംമുമ്പുതന്നെ ഇന്ത്യ ലോകസാമ്പത്തിക വളർച്ചയുടെ ഇരട്ടിയിലേറെ വേഗതയിൽ വളരുന്ന സമ്പദ്ഘടനയായി മാറിക്കഴിഞ്ഞിരുന്നു. നോട്ട് നിരോധനം പോലുള്ള അലമ്പുകളൊന്നും ഇനിയും ഉണ്ടാക്കിയില്ലെങ്കിൽ ഇന്ത്യ മൂന്നാംലോക സാമ്പത്തികശക്തിയായി വളർന്നുകൊള്ളും.

പക്ഷേ, മോദി ഇന്ത്യൻ ജനതയ്ക്ക് ഗ്യാരണ്ടി ചെയ്യേണ്ടത് ഇന്ത്യയുടെ അത്രയും സാമ്പത്തിക വളർച്ചാ വേഗത ഇല്ലാത്ത മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കു ലഭ്യമാകുന്ന ക്ഷേമവും സുരക്ഷിതത്വവുമെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭ്യമാക്കുമെന്നതാണ്.

ഇന്ത്യയേക്കാൾ എത്രയോ പതുക്കെ വളരുന്ന മറ്റു രാജ്യങ്ങളുടെ നേട്ടങ്ങൾപോലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി ഇന്നു ലോകത്ത് വിവിധ ഏജൻസികൾ പുറത്തിറക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, വനിതാക്ഷേമം, മാനവവിഭവ വികസനം, സാമ്പത്തിക അഭിവൃദ്ധി, മാദ്ധ്യമ സ്വാതന്ത്ര്യം, സന്തോഷം തുടങ്ങി എല്ലാ സൂചികകളിലും ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്നണിയിലാണെന്നു മാത്രമല്ല, മോദിയുടെ ഭരണത്തിൽ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്. ചില ഉദാഹരണങ്ങൾ മാത്രം.

• ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക - 130 (2014) ൽ നിന്ന് 132 (2022)

• ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക - 117 (2015) ൽ നിന്ന് 126 (2022)

• ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക - 114 (2014) ൽ നിന്ന് 135 (2022)

• അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിണി സൂചിക - 107 (2022)

• ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക - 131 (2017) ൽ നിന്ന് 148 (2022)

• സേവ് ചിൽഡ്രന്റെ ശൈശവ സൂചിക - 116 (2017) ൽ നിന്ന് 118 (2022)

• റോയിട്ടൈഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം - 4 (2011) ൽ നിന്ന് 1 (2018)

• ലഗാറ്റം അഭിവൃദ്ധി സൂചിക - 99 (2015) ൽ നിന്ന് 103 (2022)

• ബ്ലുംബർഗ് ആരോഗ്യ സൂചിക - 103 (2015) ൽ നിന്ന് 120 (2019)

• ലോകബാങ്കിന്റെ മാനവമൂലധന സൂചിക - 115 (2018) ൽ നിന്ന് 116 (2020)

• ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന സൂചിക - 110 (2016) ൽ നിന്ന് 121 (2022)

ഇക്കാര്യങ്ങളിൽ ലോകത്ത് മൂന്നാംസ്ഥാനത്ത് എത്തിയില്ലെങ്കിലും 50 - 60-ാം സ്ഥാനമെങ്കിലും ഗ്യാരണ്ടി ചെയ്യാൻ മോദിക്ക് കഴിയുമോ?

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.