Skip to main content

മണിപ്പൂർ സംഭവത്തിൽ ദേശീയ മാധ്യമങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനം ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നത്

വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ദൃശ്യം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്‌നരായി നടത്തിച്ച സംഭവം മനുഷ്യ മന:സാക്ഷിക്ക് നിരക്കാത്തതാണ്. രണ്ടല്ല , എട്ടോളം സ്ത്രീകൾ സമാനമായ രീതിയിൽ ബലാൽസംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ള നടുക്കുന്ന റിപ്പോർട്ടുകളാണ് ഒടുവിൽ പുറത്തുവരുന്നത്.
രണ്ടരമാസം മുമ്പ് നടന്ന സംഭവം പുറംലോകമറിയുന്നത് ഇപ്പോഴാണ്. ഇതിനർത്ഥം ഇതിലും ക്രൂരമായ മൂടി വെയ്ക്കപ്പെട്ട എത്രയോ സംഭവപരമ്പരകൾ അവിടെ അരങ്ങേറിയിട്ടുണ്ടെന്നുള്ളതാണ്.
സത്യം ഉറക്കെ വിളിച്ചുപറയാൻ മാധ്യമങ്ങൾ ഭയപ്പടുന്നു. സംഭവത്തിൽ ദേശീയ മാധ്യമങ്ങൾ പുലർത്തുന്ന കുറ്റകരമായ മൗനം ഏതൊരു ജനാധിപത്യ വിശ്വാസിയെയും ആശങ്കപ്പെടുത്തുന്നതാണ്. ലോകരാജ്യങ്ങൾക്കിടയിൽ നമ്മുടെ രാജ്യം നാണംകെട്ടിരിക്കുന്നു. അരുംകൊല ചെയ്യപ്പെട്ട മണിപ്പൂരിലെ പാവപ്പെട്ട മനുഷ്യരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സന്ദർശിക്കാനോ തയ്യാറാവാതെ നാടുചുറ്റുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. മണിപ്പൂർ ശാന്തമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം. മതേതര ഇന്ത്യയെ സംരക്ഷിക്കാൻ, മണിപ്പൂരിലെ ജനങ്ങളെ കരുതലോടെ ചേർത്തു നിർത്താൻ കേന്ദ്രസർക്കാർ തയാറാവണം.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.