Skip to main content

ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ വിവസ്ത്രകരാക്കി പരസ്യമായി നടത്തിക്കുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ മനുഷ്യത്വമുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. രണ്ട് ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത് മെയ് 4 നാണ് എന്നാണ് പറയുന്നത്. എന്നാൽ സംഭവം നടന്നിട്ട് രണ്ട് മാസത്തിൽ അധികമായിട്ടും വീഡിയോ പരസ്യമായതിനു ശേഷം മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത് എന്നത് മണിപ്പൂരിലെ പ്രശ്നങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതാണ്.
മെയ് ആദ്യ വാരം ആരംഭിച്ച അക്രമത്തിൽ ഇതുവരെ നൂറ്റി അൻപതിലധികം പേർ കൊല്ലപ്പെട്ടിട്ടും അക്രമത്തെ നിയന്ത്രിക്കാനൊ കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കാനോ ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടില്ലെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടേണ്ടി വരുമെന്ന് ഇന്നലെ ബഹു. സുപ്രീം കോടതിക്ക് പറയേണ്ടി വന്നത് നാം കണ്ടു.
സങ്കുചിതമായ മതരാഷ്ട്ര വാദത്തിന്റെ പ്രത്യയശാസ്ത്രം ഒരു സമൂഹത്തെ എത്രമാത്രം അപരിഷ്കൃതരാക്കും എന്നതിന്റെ തെളിവാണ് മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നത്. ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്.
കർഷക സമരത്തിലും, പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിലും, മണിപ്പൂരിലും എല്ലാം പ്രതിരോധത്തിന്റെ മുൻപന്തിയിൽ നിർണ്ണായ ശക്തിയായി സ്ത്രീകൾ ഉള്ളതായി നമുക്ക് കാണാം. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സ്ത്രീ വിരുദ്ധ പ്രത്യയശാസ്ത്രത്താൽ നയിക്കുന്ന സംഘപരിവാറിന് ഇത് സഹിക്കാൻ കഴിയുന്നതിനു അപ്പുറത്താണ്. ഈയൊരു പശ്ചാത്തലത്തിൽ കൂടി വേണം മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തെ കാണാൻ.
സംഘപരിവാറിന്റെ ജാതി കേന്ദ്രീകൃതമായ മനുഷ്യത്വ വിരുദ്ധ പദ്ധതി തിരിച്ചറിയാതെ അവരുടെ വാചാടോപങ്ങളിൽ വീഴുന്നവർക്ക് കാലം സമ്മാനിക്കുന്നത് എന്ത് ജീവിതമാണ് എന്നത് കൂടിയാണ് മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യത്തെ വേണ്ടവിധത്തിൽ മനസിലാക്കാതെ, അവരുടെ പുറംപൂച്ചുകളിൽ തെറ്റിദ്ധരിക്കപ്പെട്ടോ അധികാരത്തോട് ചേർന്ന് നിൽക്കാനുള്ള താല്പര്യം കൊണ്ടോ കേരളീയ സമൂഹത്തിലും ചിലർ മുൻകാലങ്ങളിൽ ഇല്ലാത്തവിധം അവരോടൊപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അക്കൂട്ടർക്കുമുള്ള പാഠമാണ് മണിപ്പൂർ.
മണിപ്പൂരിൽ ഇപ്പോൾ സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന വംശഹത്യയെ എന്ത് വിലകൊടുത്തും ചെറുക്കുക എന്നത് സമകാലീന ഇന്ത്യയിലെ ജനാധിപത്യവാദികളുടെ അടിയന്തര ചുമതലയാണ്. ആ ചുമതല നമുക്ക് നിറവേറ്റേണ്ടതുണ്ട്.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.