Skip to main content

മോദി സർക്കാർ രാജ്യത്തിന് അപകടമാണെന്ന് മാത്രമല്ല അപമാനവുമാണ്

മോദി സർക്കാർ രാജ്യത്തിന് അപകടമാണെന്ന് മാത്രമല്ല അപമാനവുമാണ്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നത് അത്യന്തം ഹീനവും രാജ്യത്തിനാകെ അപമാനകരവും ആയിട്ടുള്ള കാര്യമാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികന്റെ ഭാര്യയാണ് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളിൽ ഒരാൾ എന്ന കാര്യം പോലും ബിജെപിയെ തെല്ലും അലട്ടുന്നില്ല. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ സന്നദ്ധരായ സൈനികരെ കുറിച്ച് നാഴികയ്ക്ക് നൂറുവട്ടം പാടിപ്പുകഴ്ത്തുന്ന ആർഎസ്എസിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നത്. 200 ലേറെ ആളുകൾ കൊലചെയ്യപ്പെടുകയും നിരവധി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ലക്ഷക്കണക്കിനാളുകൾ അഭയാർഥികൾ ആക്കപ്പെടുകയും ചെയ്ത മണിപ്പൂർ കലാപം മാസങ്ങൾ നീണ്ടിട്ടും തിരിഞ്ഞുനോക്കാൻ തയാറാകാത്തയാളാണ് രാജ്യത്തിൻറെ പ്രധാനമന്ത്രി. വാർത്തകൾ പുറംലോകമറിയുന്നത് വരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാതെ നോക്കി നിന്ന പോലീസ് സംവിധാനം ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയെ അപമാനിക്കുന്ന ഒന്നായിമാറി. മനുഷ്യത്വഹീനമായ ഈ സംഭവത്തിൽ പാർലമെന്റിൽ ഒരു പ്രസ്താവന നടത്താൻ പോലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. ഇങ്ങനെ ഒരു പ്രധാനമന്ത്രി ഈ നാടിന്റെ ശാപമാണ്. എത്ര വേഗം ബിജെപി ഭരണം അവസാനിക്കുന്നുവോ അത്രയും വേഗം നാടിന് ശാപമോക്ഷം കിട്ടും.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.