Skip to main content

140 കോടി ഇന്ത്യക്കാർ അവരുടെ പ്രധാനമന്ത്രിയെ ഓർത്ത് ലജ്ജിക്കുന്നു

മണിപ്പൂരിൽ രണ്ട് ആദിവാസി വനിതകൾക്കു നേർക്കുണ്ടായ ഭീകരമായ അതിക്രമം ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും നേർക്കുണ്ടായ കൈയേറ്റമാണ്. മെയ് നാലിനു നടന്ന അതിക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ല. പ്രധാനമന്ത്രിക്ക് വേദനിച്ചെന്നാണ് അദ്ദേഹം പറയുന്നത്. രണ്ടര മാസത്തോളം മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറായില്ല.

മണിപ്പൂരിൽ 120 പേർ കൊല്ലപ്പെട്ടപ്പോഴോ ക്ഷേത്രങ്ങളും പള്ളികളും കത്തിയെരിഞ്ഞപ്പോഴോ മോദിക്ക് ദുഃഖവും രോഷവും തോന്നിയില്ല. ഇപ്പോൾ 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രധാനമന്ത്രിക്ക് ലജ്ജയുണ്ടോ. ആരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആഭ്യന്തരമന്ത്രിയും മണിപ്പൂർ സർക്കാരുമാണ് ഇതിന്റെ ഉത്തരവാദികളെന്ന് രാജ്യം മുഴുവൻ വിരൽചൂണ്ടി പറയുന്നു.

ഇതാണോ ഇരട്ട എൻജിൻ സർക്കാർ. മണിപ്പൂർ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മണിപ്പുർ സർക്കാരിനെ സംരക്ഷിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഒരു മേഖല മുഴുവൻ കത്തിയെരിഞ്ഞിട്ടും ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രി ലോകത്ത് എവിടെയും ഉണ്ടാകില്ല

അതെ, 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നു. അവരുടെ പ്രധാനമന്ത്രിയെ ഓർത്ത്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.