Skip to main content

മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം

മണിപ്പൂരിൽ നിന്നുള്ള വാർത്തകൾ ഏറെ ലജ്ജാകരമാണ്. മണിപ്പൂരിലെ പെൺകുട്ടികൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ രാഷ്ട്രം ലജ്ജിച്ച്‌ തല താഴ്ത്തണം. വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി സ്വമേധയാ ഇടപെടണം. ഇനി ഈ രാജ്യത്ത്‌ ഇത്‌ ആവർത്തിക്കരുത്‌. പെൺകുട്ടികളെനഗ്നരാക്കി നടത്തുക, സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുക, അവരെ പരസ്യമായി കൂട്ട ബലാത്സംഗം നടത്തുക, ഇവയെല്ലാം വീഡിയോ എടുത്ത്‌ പ്രദർശിപ്പിക്കുക തുടങ്ങി എന്തെല്ലാമാണ് നമ്മുടെ രാജ്യത്തു നടക്കുന്നത്‌ ? ലജ്ജിക്കണം, നമ്മുടെ രാജ്യത്തിന് ഇതിൽ പരം നാണക്കേട്‌ ഇനി എന്താ വരാനുള്ളത്‌ ? മണിപ്പൂരിലെ പെൺകുട്ടികൾക്കുണ്ടായ ദുരനുഭവം ഭരണകർത്താക്കളുടെ കണ്ണ് ഇനിയെങ്കിലും തുറപ്പിക്കുമൊ?

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.