Skip to main content

വിഴിഞ്ഞം സമരക്കാർ ദുർവാശി വെടിഞ്ഞ് നാടിന്റെ വികസനത്തിനൊപ്പം ചേരണം

പൊതുവേ രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിക്കൊപ്പം പ്രാദേശിക വികസനത്തിന്റെ നിർണായക സാധ്യതകൾ കൂടിയാണ് വിഴിഞ്ഞം തുറമുഖം തുറന്നിടുന്നത്. ഈ തുറമുഖം സംബന്ധിച്ച ചർച്ചകൾ മൂന്നു പതിറ്റാണ്ടായി നടക്കുകയും എല്ലാ രാഷ്ട്രീയ പാർടികൾക്കുമിടയിൽ അഭിപ്രായ സമന്വയം രൂപപെടുകയും ചെയ്തിട്ടുണ്ട്. അവസാനം നടന്ന സർവകക്ഷിയോഗത്തിൽ പോലും എല്ലാവരും തുറമുഖം പൂർത്തീകരിക്കണം എന്ന അഭിപ്രായമാണ് പങ്കുവച്ചത്.
വികസിക്കുന്ന കേരളത്തെ തടഞ്ഞു നിർത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി വിഴിഞ്ഞത്ത് നടക്കുന്നത്. തുറമുഖ നിർമാണത്തിന്റെ എൺപത് ശതമാനം പ്രവൃത്തിയും പൂർത്തിയായപ്പോഴാണ് ഈ പദ്ധതി നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സമരം നടത്തുന്നത്. തീവ്ര സ്വഭാവമുള്ള വികസന വിരോധികളുടെ വട്ടമേശ സമ്മേളനമായി മാറിയ ഈ സമരം അക്രമത്തിന്റെ വഴിയിലേക്ക് നീങ്ങിക്കഴിഞ്ഞു. സമരം കേരള വികസനം തടയുന്നതിനുള്ള അജണ്ടയുടെ ഭാഗവും മാറ്റാരെയോ തൃപ്തിപ്പെടുത്താനുള്ള കുടില ശ്രമവുമാണ്. തുറമുഖ നിർമാണം നിർത്തുന്നതൊഴിച്ച് മറ്റേത് ആവശ്യവും ചർച്ച ചെയ്യാനും പരിഹരിക്കാനും സർക്കാർ തയ്യാറാണെന്ന് അറിയിക്കുകയും അത്‌ അംഗീകരിക്കുകയും ചെയ്തശേഷം കലാപാഹ്വാനവുമായി സമരക്കാർ മുന്നോട്ട് പോവുന്നത് അപലപനീയമാണ്.
സമര നേതൃത്വത്തിലുള്ള ചിലർ നടത്തിയ മന്ത്രി അബ്ദുറഹിമാനെതിരായ തീവ്രവർഗീയ പരാമർശവും നേവിയുടെ തുറമുഖം വേണമെങ്കിൽ ആകാം എന്ന പ്രസ്താവനയുമൊക്കെ സമരത്തിന്റെ പേരിൽ കലാപം നടത്തുന്നവരുടെ ഒളിയജണ്ട പുറത്തുകൊണ്ടുവരുന്നുണ്ട്. സർക്കാരിനെതിരായ ഈ കലാപനീക്കത്തെ ജനങ്ങളെ അണിനിരത്തി നേരിടും.
വലിയതോതിലുള്ള അക്രമ പ്രവർത്തനങ്ങളെ അന്യാദൃശമായ സംയമനത്തോടെ നേരിട്ട കേരള പൊലീസ് സമരക്കാരുടെ ഗൂഢനീക്കത്തെ പൊളിച്ചുകളഞ്ഞു. ചില കേന്ദ്രങ്ങൾ കരുതുന്നതുപോലെ എൽഡിഎഫ് സർക്കാറിനെ ഒരുനിമിഷം കൊണ്ട് ഭസ്മീകരിച്ചുകളയാം എന്നത് വെറും വ്യാമോഹം മാത്രമാണ്. 1959 അല്ല 2022 എന്ന ചരിത്രബോധം അവർക്ക് ഉണ്ടാവേണ്ടതാണ്. ഒരു ബിജെപി നേതാവ് അഞ്ചുമിനിട്ടുകൊണ്ട് സർക്കാരിനെ വലിച്ച് താഴെ ഇട്ടുകളയുമെന്നാണ് പറയുന്നത്. സാധാരണ തെരഞ്ഞെടുപ്പിൽ ഒരിടത്താണ് ആളുകൾ തോൽക്കുന്നത് എന്നാൽ, രണ്ടിടത്ത് ഒരുമിച്ച് ജനങ്ങൾ തോൽപിച്ചയാളാണ് അദ്ദേഹം. ഏത് മനോനിലയിലാണ് അദ്ദേഹം സംസാരിക്കുന്നത് എന്നത് അത്ഭുതമാണ്.
ഇത്രയൊക്കെ അക്രമ പ്രവർത്തനങ്ങൾ നടക്കുകയും സമരക്കാരുടെ തുറമുഖം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടും തീവ്രവർഗീയ പരാമർശങ്ങൾ ഉണ്ടായിട്ടും സമരത്തെ തള്ളിപ്പറയാൻ തയ്യാറാകാത്ത പ്രതിപക്ഷ നിലപാടും ദുരൂഹമാണ്.
മത്സ്യസമ്പത്തിനോ തീരത്തിനോ കോട്ടം തട്ടില്ലെന്ന പഠനങ്ങൾ നിലനിൽക്കേ മത്സ്യതൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നവർ അതിൽ നിന്ന് പിന്മാറാൻ തയ്യാറാവണം. വിഴിഞ്ഞത് സമരക്കാർ ദുർവാശി വെടിഞ്ഞ് വിവേകത്തോടെ നാടിന്റെ വികസനത്തിനൊപ്പം ചേരണം.

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.