Skip to main content

അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോള്‍, കള്ളപ്രചാരണം നടത്തുകയാണ്‌ വി ഡി സതീശൻ

അഴിമതി കൈയോടെ പിടിക്കപ്പെട്ടപ്പോള്‍, കള്ളപ്രചാരണം നടത്തുകയാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാന ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്‌ വന്‍തോതില്‍ നികുതി ഇളവ്‌ നല്‍കി മദ്യ വ്യവസായികള്‍ക്ക്‌ ലാഭമുണ്ടാക്കാനുള്ള നടപടിയാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. അതുവഴി സര്‍ക്കാര്‍ ഖജനാവില്‍ വര്‍ഷം 600-ലേറെ കോടി നഷ്ടപ്പെടുമെന്നാണ്‌ മതിപ്പ്‌ കണക്ക്‌. ഇത്‌ മദ്യമൊഴുക്കുമെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഇതിനുള്ള പരിഹാരം ഫിനാന്‍സ്‌ ബില്ലില്‍ നികുതി നിര്‍ദ്ദേശം ഒഴിവാക്കുകയെന്നതാണ്‌. ഈ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന്‌ ശ്രദ്ധ തിരിക്കുന്നതിനാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ കള്ളപ്രചരണവുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നേരത്തെ മുന്നോട്ടുവെച്ചിട്ടുള്ളതാണ്‌. ഇത്‌ സംബന്ധിച്ച്‌ കര്‍ഷകര്‍ ആവശ്യമുന്നയിച്ച്‌ സര്‍ക്കാരിനെ സമീപിച്ചിരുന്നു. കെ കരുണാകരന്‍ നിയോഗിച്ച ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

വീര്യം കുറഞ്ഞ മദ്യത്തിന്‌ വ്യക്തമായ നിര്‍വ്വചനം നല്‍കി അനുവദനീയമായ പരിധി നിര്‍ണ്ണയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്‌ ലഭ്യമാക്കണമെന്ന നികുതി വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയുടെ ശുപാര്‍ശ അംഗീകരിച്ചത്‌ ഈ പശ്ചാത്തലത്തിലാണ്‌. വ്യക്തമായ ചട്ടം ഉണ്ടാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മദ്യക്കമ്പനികളെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നതോ സര്‍ക്കാരിന്‌ നഷ്ടമുണ്ടാക്കുന്നതോ ആയിരുന്നില്ല. വീര്യം കുറഞ്ഞ മദ്യങ്ങള്‍ക്ക്‌ 3 വര്‍ഷത്തിനുശേഷവും നികുതി ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായില്ല. ഇതില്‍ നിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇടപെടല്‍ കൃഷിക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമുള്ളതായിരുന്നു. യുഡിഎഫിന്റെ നയമാവട്ടെ മദ്യക്കമ്പനികള്‍ക്കുവേണ്ടിയുള്ളതാണ്‌.

മദ്യക്കമ്പനികള്‍ക്കുവേണ്ടിയുള്ള ഈ നയം തിരുത്തണമെങ്കില്‍ ഫിനാന്‍സ്‌ ബില്ലില്‍ നിന്ന്‌ വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി കുറച്ച നടപടി ഒഴിവാക്കുകയാണ്‌ വേണ്ടത്‌. ഇത്‌ സംബന്ധിച്ച തങ്ങളുടെ നയം യുഡിഎഫ്‌ ഘടക കക്ഷികള്‍ വ്യക്തമാക്കുകയാണ്‌ വേണ്ടത്‌. അതിന്‌ പകരം എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടത്തുന്ന മുഖ്യമന്ത്രിയുടെ നടപടി ഇരട്ടുകൊണ്ട്‌ ഓട്ടയടക്കാനുള്ളതാണെന്ന്‌ തിരിച്ചറിയണം.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.