Skip to main content

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിച്ച കേന്ദ്ര നടപടികൾക്കെതിരായ പ്രക്ഷോഭങ്ങളെ പിന്തുണയ്‌ക്കും

ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിച്ച കേന്ദ്ര നടപടികൾക്കെതിരായി വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള പ്രക്ഷോഭസമരങ്ങളെ പിന്തുണയ്‌ക്കും. തൊഴിലുറപ്പിന്‌ പകരമായി തീർത്തും ദുർബലമായ മറ്റൊരു പദ്ധതി കേന്ദ്ര ബിജെപി സർക്കാർ അടിച്ചേൽപ്പിക്കുകയാണ്‌. തൊഴിലിന്റെ ആവശ്യകതയെയും അവകാശത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള തൊഴിലുറപ്പ്‌ പദ്ധതിയുടെ അടിസ്ഥാനഘടനയെ തന്നെ അട്ടിമറിച്ചിരിക്കുകയാണ്‌.

പദ്ധതിയുടെ സാമ്പത്തികബാധ്യത സംസ്ഥാനങ്ങൾക്ക്‌ മേൽ അടിച്ചേൽപ്പിക്കുകയാണ്‌. എന്നാൽ പദ്ധതി നടത്തിപ്പിൽ സംസ്ഥാനങ്ങൾക്ക്‌ ഒരു പങ്കുമുണ്ടാവുകയുമില്ല. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഏകപക്ഷീയമായി പാസാക്കിയ ബില്ല്‌ കോടിക്കണക്കിന്‌ ഗ്രാമീണ തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമാണ്‌. പദ്ധതിയ്‌ക്കെതിരായ സമരപ്രക്ഷോഭങ്ങളിൽ സിപിഐ എം പങ്കാളികളാകും. വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.