Skip to main content

ക്രൈസ്‌തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യവ്യാപകമായി നടത്തിവരുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളെ നിശിതമായി അപലപിക്കുന്നു

ക്രൈസ്‌തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരായി രാജ്യവ്യാപകമായി നടത്തിവരുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണങ്ങളെ നിശിതമായി അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങൾക്ക്‌ പിന്നിൽ പ്രവർത്തിക്കുന്നവരെ അടിയന്തരമായി നിയമത്തിന്‌ മുന്നിൽ കൊണ്ടുവന്ന്‌ ശിക്ഷ ഉറപ്പുവരുത്തണം. ബജ്‌രംഗ്‌ദൾ, വിഎച്ച്‌പി തുടങ്ങിയ ഹിന്ദുത്വ വർഗീയസംഘടനകളും അവരുടെ സഹസംഘടനകളും ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ അലങ്കോലമാക്കാൻ ആസ‍ൂത്രിതമായ ശ്രമം നടത്തി.

വിവിധയിടങ്ങളിൽ ക്രൈസ്‌തവ വിശ്വാസികളെ ഹീനമായി ആക്രമിച്ചു. ബിജെപി സർക്കാരുകൾ ആക്രമണങ്ങൾ തടയാൻ ബോധപൂർവ്വം നടപടികളെടുത്തില്ലെന്ന്‌ മാത്രമല്ല പലയിടത്തും ആക്രമണങ്ങൾക്ക്‌ ഒത്താശ ചെയ്‌തു. മതനിരപേക്ഷ രാഷ്ട്രത്തിന്‌ പകരമായി ഹിന്ദുരാഷ്ട്രം സ്ഥാപിക്കല്ലെന്ന ആർഎസ്‌എസ്‌–ബിജെപി നയത്തിന്റെ ഭാഗമായി കൂടിയാണ്‌ ഇത്തരം ആക്രമണങ്ങൾ. ഭരണഘടനയെ മുൻനിർത്തി സത്യപ്രതിജ്‌ഞ ചെയ്‌ത സർക്കാർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരികയും വേണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.