Skip to main content

വർഗീയ ധ്രുവീകരണത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കാൻ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ അടിയന്തര നടപടിയെടുക്കണം

വർഗീയ ധ്രുവീകരണത്തിൽ നിന്നും ആക്രമണങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെയും മാധ്യമങ്ങളെയും സംരക്ഷിക്കാൻ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ അടിയന്തര നടപടിയെടുക്കണം. സമൂഹത്തെ വർഗീയമായി ധ്രുവീകരിച്ചും ന്യൂനപക്ഷങ്ങളെയും അനുകൂലമല്ലാത്ത മാധ്യമ സ്ഥാപനങ്ങളെയും ആക്രമിച്ചും ബംഗ്ലാദേശിൽ സ്വാധീനം വികസിപ്പിക്കാൻ മതമൗലികവാദികൾ ശ്രമിക്കുന്നു. മതമൗലികവാദ ശക്തികളുടെ വളർച്ച ബംഗ്ലാദേശിൽ മാത്രമല്ല എല്ലായിടത്തും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

അതിർത്തിയുടെ ഇരുവശങ്ങളിലും വർഗീയ ശക്തികൾ വിദ്വേഷം പ്രചരിപ്പിച്ച് സാഹചര്യം മുതലെടുത്തേക്കാം. സാമൂഹിക ഐക്യവും ജനാധിപത്യവും നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ പരീക്ഷണ ഘട്ടങ്ങളിൽ ബംഗ്ലാദേശിലെ ജനങ്ങൾ ഐക്യത്തോടെ തുടരുമെന്നും 1971 ലെ വിമോചന സമരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും സിപിഐ എമ്മിന് ഉറപ്പുണ്ട്.

വർഗീയ ശക്തികളെ നിയന്ത്രിക്കുന്നതിനും അക്രമകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ആവശ്യമായ എല്ലാ നടപടികളും ഇടക്കാല സർക്കാർ സ്വീകരിക്കണം. ജനങ്ങൾക്ക് ഭയമില്ലാതെ വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യമുണ്ടെന്നും സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അധികൃതർ ഉറപ്പാക്കണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.